മെൽബണ്‍: മലയാളി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ട കേസിൽ ഭാര്യക്കും ഭാര്യയുടെ കാമുകനും തടവ്. മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, ഇവരുടെ കാമുകൻ അരുണ്‍ കമലാസനൻ എന്നിവരെയാണ് വിക്ടോറിയൻ സുപ്രീം കോടതി ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. അരുൺ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.സോഫിയ 22 വർഷവും അരുണ്‍ 27 വർഷവും തടവ് അനുഭവിക്കണം. ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയിൽ കോടതി കണ്ടെത്തിയിരുന്നു.
2015 ഒക്ടോബർ 13നാണ് സാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നു സോഫിയ വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ച ശേഷം ഭാര്യ സോഫിയ മകനൊപ്പം മെൽബണിലേക്കു മടങ്ങുകയും ചെയ്തു.
ഒാസ്ട്രേലിയൻ ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിലാണു മരണം കൊലപാതകമാണെന്നു വ്യക്തമായത്. സയനൈഡ് നൽകിയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയത്. സോഫിയയുടെ മൊബൈൽ ഫോണ്‍ വിശദാംശങ്ങൾ കേസിൽ നിർണായകമായി. വിവാഹത്തിനുമുന്‍പുതന്നെ അടുപ്പത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനു തടസമായ സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തത്തിലും കരളിലും അമിത അളവിൽ സയനൈഡ് കണ്ടെത്തിയിരുന്നു. തുടർന്നു പോലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. മാസങ്ങളോളം സോഫിയയുടെയും അരുണിന്റെയും നീക്കങ്ങൾ രഹസ്യ വീഡിയോയിൽ പകർത്തി.
പത്തു മാസത്തിനു ശേഷം, 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇരുവരും റിമാൻഡിലാണ്. സോഫിയയും അരുണും ചേർന്നു 2014 ജനുവരിയിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവ ദിവസം രാത്രിയിൽ സാമിന്റെ വീട്ടിൽ അരുണ്‍ എത്തിയതിന്റെ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
അരുണിനോടു സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും തെളിവായി കണ്ടെടുത്തിരുന്നു. ഇതിനിടെ, അരുണിനു മനോദൗർബല്യമുണ്ടെന്ന വാദം അഭിഭാഷകൻ ഉന്നയിച്ചിരുന്നു. ഏറെ നാളായി ഭാര്യയിൽനിന്നും നാലുവയസുള്ള മകനിൽനിന്നും പിരിഞ്ഞുകഴിയുകയാണെന്നും കുടുംബത്തിന് ഓസ്ട്രേലിയയിലെത്തി അരുണിനെ കാണാൻ സാധിക്കുന്നില്ലെന്നും ജയിലിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നുമുള്ള കാര്യങ്ങൾ കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, കോടതി അംഗീകരിച്ചില്ല.
കോട്ടയത്തു കോളജിൽ പഠിക്കുന്ന സമയത്താണ് സോഫിയ സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ തന്നെ വിദ്യാർഥിയായിരുന്ന അരുണുമായും സോഫിയ അടുത്തു. വിവാഹ ശേഷം ആദ്യനാളുകളിൽ സാമിനു ദുബായിലായിരുന്നു ജോലി. സോഫിയ ഓസ്ട്രേലിയയിലെത്തി കുറെനാളുകൾക്കു ശേഷമാണ് സാം അവിടെ എത്തിയത്. പിന്നീട് അരുണും ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് വഴിവിട്ട ബന്ധം ആരംഭിക്കുന്നതും സാം കൊല്ലപ്പെടുന്നതും.
2015 ഒക്ടോബർ 13നാണ് സാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നു സോഫിയ വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ച ശേഷം ഭാര്യ സോഫിയ മകനൊപ്പം മെൽബണിലേക്കു മടങ്ങുകയും ചെയ്തു.
ഒാസ്ട്രേലിയൻ ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിലാണു മരണം കൊലപാതകമാണെന്നു വ്യക്തമായത്. സയനൈഡ് നൽകിയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയത്. സോഫിയയുടെ മൊബൈൽ ഫോണ്‍ വിശദാംശങ്ങൾ കേസിൽ നിർണായകമായി. വിവാഹത്തിനുമുന്‍പുതന്നെ അടുപ്പത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനു തടസമായ സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തത്തിലും കരളിലും അമിത അളവിൽ സയനൈഡ് കണ്ടെത്തിയിരുന്നു. തുടർന്നു പോലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. മാസങ്ങളോളം സോഫിയയുടെയും അരുണിന്റെയും നീക്കങ്ങൾ രഹസ്യ വീഡിയോയിൽ പകർത്തി.
പത്തു മാസത്തിനു ശേഷം, 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇരുവരും റിമാൻഡിലാണ്. സോഫിയയും അരുണും ചേർന്നു 2014 ജനുവരിയിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവ ദിവസം രാത്രിയിൽ സാമിന്റെ വീട്ടിൽ അരുണ്‍ എത്തിയതിന്റെ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
അരുണിനോടു സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും തെളിവായി കണ്ടെടുത്തിരുന്നു. ഇതിനിടെ, അരുണിനു മനോദൗർബല്യമുണ്ടെന്ന വാദം അഭിഭാഷകൻ ഉന്നയിച്ചിരുന്നു. ഏറെ നാളായി ഭാര്യയിൽനിന്നും നാലുവയസുള്ള മകനിൽനിന്നും പിരിഞ്ഞുകഴിയുകയാണെന്നും കുടുംബത്തിന് ഓസ്ട്രേലിയയിലെത്തി അരുണിനെ കാണാൻ സാധിക്കുന്നില്ലെന്നും ജയിലിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നുമുള്ള കാര്യങ്ങൾ കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, കോടതി അംഗീകരിച്ചില്ല.
കോട്ടയത്തു കോളജിൽ പഠിക്കുന്ന സമയത്താണ് സോഫിയ സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ തന്നെ വിദ്യാർഥിയായിരുന്ന അരുണുമായും സോഫിയ അടുത്തു. വിവാഹ ശേഷം ആദ്യനാളുകളിൽ സാമിനു ദുബായിലായിരുന്നു ജോലി. സോഫിയ ഓസ്ട്രേലിയയിലെത്തി കുറെനാളുകൾക്കു ശേഷമാണ് സാം അവിടെ എത്തിയത്. പിന്നീട് അരുണും ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് വഴിവിട്ട ബന്ധം ആരംഭിക്കുന്നതും സാം കൊല്ലപ്പെടുന്നതും.