വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ അതിർത്തി കടന്ന് അനധികൃതമായി യുഎസിൽ പ്രവേശിക്കുന്നവരുടെ കൂടെയുള്ള കുട്ടികളെ മാതാപിതാക്കളിൽനിന്നു വേർ തിരിച്ച് പ്രത്യേക ക്യാന്പ് ജയിലുകളിൽ പാർപ്പിക്കുന്ന നയം പ്രസിഡന്റ് ട്രംപ് തിരുത്തി. വർധിച്ചുവരുന്ന ജനരോഷമാണ് മലക്കം മറിച്ചിലിനു ട്രംപിനെ പ്രേരിപ്പിച്ചത്.
കുട്ടികളെയും രക്ഷിതാക്കളെയും ഒരുമിച്ച് ഡീറ്റെൻഷൻ ക്യാന്പുകളിൽ പാർപ്പിക്കണമെന്നു നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു. ഉത്തരവു പുറപ്പെടുവിച്ചതിനു ട്രംപിന് നന്ദി പറഞ്ഞ് മകൾ ഇവാങ്ക ട്വീറ്റു ചെയ്തു.
യുഎസ് ജനപ്രതിനിധി സഭയിൽ ഇമിഗ്രേഷൻ ബില്ലിന്മേൽ വോട്ടെടുപ്പു നടക്കുന്നതിനു മുന്പാണ് ട്രംപ് നയം തിരുത്തിയത്. വേർതിരിക്കൽ അവസാനിപ്പിച്ചെങ്കിലും അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടി തുടരുമെന്നു ട്രംപ് വ്യക്തമാക്കി .
അതിർത്തി ഭദ്രമാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മിനിസോട്ടയിൽ നടന്ന റിപ്പബ്ലിക്കൻ റാലിയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. അമേരിക്കയുടെയും അമേരിക്കൻ ജനതയുടെയും സുരക്ഷയുടെ കാര്യം ഏറെ പ്രധാനമാണ്.
ഏപ്രിലിൽ അറ്റോർണി ജനറൽ ജെഫ്സെഷൻസ് കൊണ്ടുവന്ന നയമാണ് ട്രംപ് തിരുത്തിയത്. അതിർത്തികടന്ന് എത്തുന്ന കുടുംബങ്ങളിലെ മുതിർന്നവരെ അറസ്റ്റു ചെയ്ത് പ്രോസിക്യൂട്ടു ചെയ്യാനാണ് സെഷൻസ് ഉത്തരവിട്ടത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ മുതിർന്നവരിൽ നിന്ന് അകറ്റി പ്രത്യേക ക്യാന്പുകളിൽ പാർപ്പിക്കണമെന്നും നിർദേശിച്ചു. ഇതനുസരിച്ച് 2300 കുട്ടികളെ ക്യാന്പുകളിലേക്കു മാറ്റി. നഴ്സറി കുട്ടികൾ പോലും ക്യാന്പുകളിൽ അടയ്ക്കപ്പെട്ടു.
കുട്ടികളെ കാണാതെ വേദന തിന്നുന്ന മാതാപിതാക്കളുടെയും രക്ഷിതാക്കളിൽനിന്നു വേർപെട്ടതിനെത്തുടർന്ന് അലമുറയിടുന്ന കുട്ടികളുടെയും ദൈന്യതയാർന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ട്രംപിന്റെ കുടിയേറ്റ നയത്തെ ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെയുള്ള ലോക നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
കരയുന്ന കുട്ടികളുടെ ദൃശ്യങ്ങൾ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ദോഷം ചെയ്തേക്കുമെന്നു തിരിച്ചറിഞ്ഞതോടെ റിപ്പബ്ളിക്കന്മാരും ട്രംപിന്റെ മേൽ സമ്മർദം ചെലുത്തി. ഇതേത്തുടർന്നാണ് നയം മാറ്റത്തിനു ട്രംപ് തയാറായത്. എന്നാൽ നേരത്തെ മാറ്റിപ്പാർപ്പിച്ച കുട്ടികളുടെ കാര്യത്തിൽ പുതിയ എക്സിക്യൂട്ടീവ് ഉത്തരവു ബാധകമാണോ എന്നതിൽ ഇനിയും വ്യക്തതയില്ല.
പുതിയ എക്സിക്യൂട്ടീവ് ഉത്തരവും പ്രശ്ന പരിഹാരത്തിനുതകുന്നതല്ലെന്ന് ഇന്ത്യൻ വംശജരായ കോൺഗ്രസ് അംഗങ്ങളായ പ്രമീള ജയപാലും ഖന്നയും കമല ഹാരീസും പറഞ്ഞു. തടങ്കൽ ക്യാന്പുകളിലെ സ്ഥിതി ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് ജയപാൽ ചൂണ്ടിക്കാട്ടി. രക്ഷിതാക്കളോടൊപ്പമാണെങ്കിലും കുട്ടികളെ അനിശ്ചിത കാലത്തേക്കു തടവിൽ വയ്ക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നു സെനറ്റർ കമലാ ഹാരീസ് പറഞ്ഞു.
കുട്ടികളെയും രക്ഷിതാക്കളെയും ഒരുമിച്ച് ഡീറ്റെൻഷൻ ക്യാന്പുകളിൽ പാർപ്പിക്കണമെന്നു നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു. ഉത്തരവു പുറപ്പെടുവിച്ചതിനു ട്രംപിന് നന്ദി പറഞ്ഞ് മകൾ ഇവാങ്ക ട്വീറ്റു ചെയ്തു.
യുഎസ് ജനപ്രതിനിധി സഭയിൽ ഇമിഗ്രേഷൻ ബില്ലിന്മേൽ വോട്ടെടുപ്പു നടക്കുന്നതിനു മുന്പാണ് ട്രംപ് നയം തിരുത്തിയത്. വേർതിരിക്കൽ അവസാനിപ്പിച്ചെങ്കിലും അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടി തുടരുമെന്നു ട്രംപ് വ്യക്തമാക്കി .
അതിർത്തി ഭദ്രമാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മിനിസോട്ടയിൽ നടന്ന റിപ്പബ്ലിക്കൻ റാലിയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. അമേരിക്കയുടെയും അമേരിക്കൻ ജനതയുടെയും സുരക്ഷയുടെ കാര്യം ഏറെ പ്രധാനമാണ്.
ഏപ്രിലിൽ അറ്റോർണി ജനറൽ ജെഫ്സെഷൻസ് കൊണ്ടുവന്ന നയമാണ് ട്രംപ് തിരുത്തിയത്. അതിർത്തികടന്ന് എത്തുന്ന കുടുംബങ്ങളിലെ മുതിർന്നവരെ അറസ്റ്റു ചെയ്ത് പ്രോസിക്യൂട്ടു ചെയ്യാനാണ് സെഷൻസ് ഉത്തരവിട്ടത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ മുതിർന്നവരിൽ നിന്ന് അകറ്റി പ്രത്യേക ക്യാന്പുകളിൽ പാർപ്പിക്കണമെന്നും നിർദേശിച്ചു. ഇതനുസരിച്ച് 2300 കുട്ടികളെ ക്യാന്പുകളിലേക്കു മാറ്റി. നഴ്സറി കുട്ടികൾ പോലും ക്യാന്പുകളിൽ അടയ്ക്കപ്പെട്ടു.
കുട്ടികളെ കാണാതെ വേദന തിന്നുന്ന മാതാപിതാക്കളുടെയും രക്ഷിതാക്കളിൽനിന്നു വേർപെട്ടതിനെത്തുടർന്ന് അലമുറയിടുന്ന കുട്ടികളുടെയും ദൈന്യതയാർന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ട്രംപിന്റെ കുടിയേറ്റ നയത്തെ ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെയുള്ള ലോക നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
കരയുന്ന കുട്ടികളുടെ ദൃശ്യങ്ങൾ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ദോഷം ചെയ്തേക്കുമെന്നു തിരിച്ചറിഞ്ഞതോടെ റിപ്പബ്ളിക്കന്മാരും ട്രംപിന്റെ മേൽ സമ്മർദം ചെലുത്തി. ഇതേത്തുടർന്നാണ് നയം മാറ്റത്തിനു ട്രംപ് തയാറായത്. എന്നാൽ നേരത്തെ മാറ്റിപ്പാർപ്പിച്ച കുട്ടികളുടെ കാര്യത്തിൽ പുതിയ എക്സിക്യൂട്ടീവ് ഉത്തരവു ബാധകമാണോ എന്നതിൽ ഇനിയും വ്യക്തതയില്ല.
പുതിയ എക്സിക്യൂട്ടീവ് ഉത്തരവും പ്രശ്ന പരിഹാരത്തിനുതകുന്നതല്ലെന്ന് ഇന്ത്യൻ വംശജരായ കോൺഗ്രസ് അംഗങ്ങളായ പ്രമീള ജയപാലും ഖന്നയും കമല ഹാരീസും പറഞ്ഞു. തടങ്കൽ ക്യാന്പുകളിലെ സ്ഥിതി ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് ജയപാൽ ചൂണ്ടിക്കാട്ടി. രക്ഷിതാക്കളോടൊപ്പമാണെങ്കിലും കുട്ടികളെ അനിശ്ചിത കാലത്തേക്കു തടവിൽ വയ്ക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നു സെനറ്റർ കമലാ ഹാരീസ് പറഞ്ഞു.