ദുബായ്: യുഎഇയിൽ ഓഗസ്റ്റ് ഒന്നുമുതൽ മൂന്നു മാസത്തേക്ക് പൊതുമാപ്പു പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു തങ്ങുന്ന വിദേശികളായ തൊഴിലാളികൾക്ക് നാമമാത്ര ഫീസു നൽകി രേഖകൾ ശരിയാക്കി താമസം തുടരാൻ അവസരം ലഭിക്കും.
രാജ്യത്തു തുടരാൻ ആഗ്രഹമില്ലാത്തവർക്ക് ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനും സാധിക്കും. വിശദവിവരങ്ങൾ വൈകാതെ അറിയിക്കുമെന്ന് ഫോറിൻ അഫയേഴ്സ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ സയിദ് രഹം അൽറഷിദി ഗൾഫ് ന്യൂസിനോടു പറഞ്ഞു. ഇതിനു മുന്പ് 2013ലാണു പൊതുമാപ്പു പ്രഖ്യാപിച്ചത്. രണ്ടുമാസമായിരുന്നു കാലാവധി. 62000 അനധികൃത താമസക്കാർക്കു പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചു.
നേരത്തെ യുഎഇ കാബിനറ്റ് ഏതാനും വീസാ പരിഷ്കാരങ്ങൾ അംഗീകരിച്ചിരുന്നു. ട്രാൻസിറ്റ് യാത്രികർക്ക് 48 മണിക്കൂർ നേരത്തേക്ക് പ്രവേശന ഫീസ് ഒഴിവാക്കി. 50 ദിർഹം നൽകി ട്രാൻസിറ്റ് വീസ 96 മണിക്കൂർ നീട്ടാനും അനുമതിയുണ്ട്. സ്വകാര്യ മേഖലയിൽ ഒാരോ തൊഴിലാളിക്കും 3000 ദിർഹം നിർബന്ധിത ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണമെന്ന നിയമം റദ്ദാക്കി. പകരം പ്രതിവർഷം 60 ദിർഹം മാത്രം ചെലവു വരുന്ന ഇൻഷ്വറൻസ് നിർബന്ധമാക്കി.
രാജ്യത്തു തുടരാൻ ആഗ്രഹമില്ലാത്തവർക്ക് ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനും സാധിക്കും. വിശദവിവരങ്ങൾ വൈകാതെ അറിയിക്കുമെന്ന് ഫോറിൻ അഫയേഴ്സ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ സയിദ് രഹം അൽറഷിദി ഗൾഫ് ന്യൂസിനോടു പറഞ്ഞു. ഇതിനു മുന്പ് 2013ലാണു പൊതുമാപ്പു പ്രഖ്യാപിച്ചത്. രണ്ടുമാസമായിരുന്നു കാലാവധി. 62000 അനധികൃത താമസക്കാർക്കു പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചു.
നേരത്തെ യുഎഇ കാബിനറ്റ് ഏതാനും വീസാ പരിഷ്കാരങ്ങൾ അംഗീകരിച്ചിരുന്നു. ട്രാൻസിറ്റ് യാത്രികർക്ക് 48 മണിക്കൂർ നേരത്തേക്ക് പ്രവേശന ഫീസ് ഒഴിവാക്കി. 50 ദിർഹം നൽകി ട്രാൻസിറ്റ് വീസ 96 മണിക്കൂർ നീട്ടാനും അനുമതിയുണ്ട്. സ്വകാര്യ മേഖലയിൽ ഒാരോ തൊഴിലാളിക്കും 3000 ദിർഹം നിർബന്ധിത ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണമെന്ന നിയമം റദ്ദാക്കി. പകരം പ്രതിവർഷം 60 ദിർഹം മാത്രം ചെലവു വരുന്ന ഇൻഷ്വറൻസ് നിർബന്ധമാക്കി.