+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജപ്പാനില്‍ ഭക്ഷണം കഴിക്കാന്‍ നേരത്തേ പോയാല്‍ ശന്പളവും പോകും

ടോക്കിയോ: ഉച്ചഭക്ഷണത്തിന് മൂന്നു മിനിറ്റ് നേരത്തെ ഇറങ്ങിയതിനു ജീവനക്കാരന്‍റെ അര ദിവസത്ത ശമ്പളം കട്ട് ചെയ്തു. ജപ്പാനിലെ കൊബെ നഗ
ജപ്പാനില്‍ ഭക്ഷണം കഴിക്കാന്‍ നേരത്തേ പോയാല്‍ ശന്പളവും പോകും
ടോക്കിയോ: ഉച്ചഭക്ഷണത്തിന് മൂന്നു മിനിറ്റ് നേരത്തെ ഇറങ്ങിയതിനു ജീവനക്കാരന്‍റെ അര ദിവസത്ത ശമ്പളം കട്ട് ചെയ്തു. ജപ്പാനിലെ കൊബെ നഗരത്തിലെ മുനിസിപ്പൽ ജീവനക്കാരനാണ് ശന്പളം നഷ്ടപ്പെട്ടത്.

വാട്ടര്‍വര്‍ക്ക് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 26 തവണ മൂന്നു മിനിറ്റ് നേരത്തെ ഇറങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആറ് മാസത്തിനിടെയുള്ള കണക്കാണിത്. ഇതിലൂടെ ആറു മാസത്തിനിടെ 55 മണിക്കൂര്‍ ഇദ്ദേഹം ജോലിയില്‍ ഇല്ലായിരുന്നെന്നുമാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്.

നിയമപ്രകാരം ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെയാണ് ഉച്ചഭക്ഷണത്തിന് സമയം. എന്നാല്‍, നിശ്ചയിച്ച സമയത്തേക്കാളും മൂന്നു മിനിറ്റ് നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇദ്ദേഹം ഇറങ്ങിയതായാണു കണ്ടെത്തിയത്.

അച്ചടക്കനടപടിയുടെ ഭാഗമായാണ് ഇദ്ദേഹത്തിന്‍റെ അര ദിവസത്തെ ശമ്പളം കമ്പനി തടഞ്ഞത്. കൂടാതെ ഉത്തരവാദിത്തമില്ലായ്മയുടെ പേരില്‍ ജീവനക്കാരന്‍ മാപ്പപേക്ഷ നല്കണമെന്നും മേലധികാരി ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാനിൽ പൊതുജന സേവന നിയമപ്രകാരം ഓരോ വ്യക്തിയും തങ്ങളുടെ ജോലിയില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണെന്നും എന്നാല്‍, ഇദ്ദേഹം അതു ലംഘിച്ചിരിക്കുന്നെന്നും അധികൃതർ വ്യക്തമാക്കി.