ജറുസലം: ഇസ്രേലി പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്ക് എതിരേ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തു. വീട്ടുചെലവു സംബന്ധിച്ച് കണക്കുകളിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. വീട്ടിൽ പാചകക്കാരുണ്ടായിട്ടും പൊതുഖജനാവിൽനിന്നു വൻതുക ചെലവഴിച്ചു പുറത്തുനിന്നു ഭക്ഷണം വാങ്ങിയെന്നാണു കേസ്. 2010നും 2013നും ഇടയ്ക്ക് 97000 ഡോളറാണ് ഈ ഇനത്തിൽ ചെലവാക്കിയത്.
കുറ്റം സമ്മതിക്കുകയും ഖജനാവിനു ചെലവായ തുകയിൽ നിശ്ചിത സംഖ്യ തിരിച്ചടയ്ക്കുകയും ചെയ്താൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നു പ്രോസിക്യൂട്ടർമാർ സാറായോടു പറഞ്ഞിരുന്നുവെന്നും എന്നാൽ അവർ വിസമ്മതിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കുറ്റം സമ്മതിക്കുകയും ഖജനാവിനു ചെലവായ തുകയിൽ നിശ്ചിത സംഖ്യ തിരിച്ചടയ്ക്കുകയും ചെയ്താൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നു പ്രോസിക്യൂട്ടർമാർ സാറായോടു പറഞ്ഞിരുന്നുവെന്നും എന്നാൽ അവർ വിസമ്മതിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.