ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജിവച്ചു. കാലാവധി അവസാനിക്കുന്നതിന് മുൻപാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി തന്നെയാണ് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് പദവിയൊഴിഞ്ഞ കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. പിന്നീട് മാധ്യമപ്രവർത്തകരോട് അരവിന്ദ് സുബ്രഹ്മണ്യനും ഇക്കാര്യം പറഞ്ഞു.
കുടുംബപരമായ കാരണങ്ങളാൽ അരവിന്ദ് സുബ്രഹ്മണ്യൻ അമേരിക്കയിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്നാണ് ജയ്റ്റ്ലി പറഞ്ഞത്. മറ്റൊരു വഴിയുമില്ലാത്ത വിധം അദ്ദേഹം പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വഴങ്ങിക്കൊടുക്കുകയല്ലാതെ തനിക്കും മറ്റു വഴികളില്ലായിരുന്നു. അരവിന്ദിനും കുടുംബത്തിനും നൻമകൾ ആശംസിച്ച് നന്ദി പ്രകാശിപ്പിച്ചാണ് ജയ്റ്റ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി യെ ഡ്രീം ബോസ് എന്നാണ് അരവിന്ദ് സുബ്രഹ്മണ്യൻ വിശേഷിപ്പിച്ചത്. ഇതു വരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ജോലിയായിരുന്നു സാന്പത്തിക ഉപദേഷ്ടാവിന്റേത്. തന്റെ സേവന കാലത്ത് ഏർപ്പെടുത്തിയ ചരക്കു സേവന നികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെ മദ്യത്തെക്കൂടി പുതിയ നികുതി ഘടനയ്ക്കു കീഴിൽ കൊണ്ടു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
2014 ഒക്ടോബർ 16നാണ് അരവിന്ദ് സുബ്രഹ്മണ്യൻ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായി ചുമതലയേൽക്കുന്നത്. 2017ൽ അദ്ദേഹത്തിന്റെ സേവന കാലാവധി സർക്കാർ നീട്ടി നൽകിയിരുന്നു.
സെബി മാത്യു
കുടുംബപരമായ കാരണങ്ങളാൽ അരവിന്ദ് സുബ്രഹ്മണ്യൻ അമേരിക്കയിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്നാണ് ജയ്റ്റ്ലി പറഞ്ഞത്. മറ്റൊരു വഴിയുമില്ലാത്ത വിധം അദ്ദേഹം പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വഴങ്ങിക്കൊടുക്കുകയല്ലാതെ തനിക്കും മറ്റു വഴികളില്ലായിരുന്നു. അരവിന്ദിനും കുടുംബത്തിനും നൻമകൾ ആശംസിച്ച് നന്ദി പ്രകാശിപ്പിച്ചാണ് ജയ്റ്റ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി യെ ഡ്രീം ബോസ് എന്നാണ് അരവിന്ദ് സുബ്രഹ്മണ്യൻ വിശേഷിപ്പിച്ചത്. ഇതു വരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ജോലിയായിരുന്നു സാന്പത്തിക ഉപദേഷ്ടാവിന്റേത്. തന്റെ സേവന കാലത്ത് ഏർപ്പെടുത്തിയ ചരക്കു സേവന നികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെ മദ്യത്തെക്കൂടി പുതിയ നികുതി ഘടനയ്ക്കു കീഴിൽ കൊണ്ടു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
2014 ഒക്ടോബർ 16നാണ് അരവിന്ദ് സുബ്രഹ്മണ്യൻ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായി ചുമതലയേൽക്കുന്നത്. 2017ൽ അദ്ദേഹത്തിന്റെ സേവന കാലാവധി സർക്കാർ നീട്ടി നൽകിയിരുന്നു.
സെബി മാത്യു