മുംബൈ: മർദനമേൽക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലൂടെ കുട്ടികളുടെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സമൂഹമാധ്യമമായ ട്വിറ്ററിനും മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയിലെ ജൽഗാവിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ രാഹുൽ ട്വിറ്ററിൽ പോസ്റ്റ്ചെയ്തതിനെതിരേ മുംബൈ സ്വദേശി അമോൽ ജാദവ് നൽകിയ പരാതിയിലാണു നടപടി. 2015 ലെ ബാലനീതിനിയമപ്രകാരം കേസെടുക്കാതിരിക്കുന്നതിനു കാരണം ബോധിപ്പിക്കാനാണ് രണ്ടുപേരോടും നിർദേശമെന്നു ബാലാവകാശ കമ്മിഷൻ പ്രസിഡന്റ് പ്രവീൺ ഗുഹെ പറഞ്ഞു.
കുട്ടികളെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതാണ് നടപടിക്ക് ആധാരം.
ജൽഗാവിൽ ഒരു കർഷകന്റെ കിണറ്റിൽ കുളിച്ചുവെന്നാരോപിച്ച് ഒരുസംഘം ആളുകൾ രണ്ട് ദളിത് വിദ്യാർഥികളെ മർദിച്ചിരുന്നു. സമൂഹമാധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങളാണ് രാഹുൽ ട്വിറ്ററിൽ ചേർത്തത്. പിന്നോക്കക്കാർക്കെതിരേ ആർഎസ്എസും ബിജെപിയും അക്രമം അഴിച്ചുവിടുകയാണെന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു.
നടപടിക്കെതിരേ കോൺഗ്രസ് രൂക്ഷവിമർശനമാണ് ഉയർത്തിയത്. രാഹുൽ ട്വീറ്റ് ചെയ്യുംമുന്പേ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ അശോക് ചവാൻ പറഞ്ഞു. ടെലിവിഷൻ ചാനലുകളും ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. നോട്ടീസ് തികച്ചും അസംബന്ധമാണെന്നാണു മുതിർന്ന നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് നോട്ടീസ് അയക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതാണ് നടപടിക്ക് ആധാരം.
ജൽഗാവിൽ ഒരു കർഷകന്റെ കിണറ്റിൽ കുളിച്ചുവെന്നാരോപിച്ച് ഒരുസംഘം ആളുകൾ രണ്ട് ദളിത് വിദ്യാർഥികളെ മർദിച്ചിരുന്നു. സമൂഹമാധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങളാണ് രാഹുൽ ട്വിറ്ററിൽ ചേർത്തത്. പിന്നോക്കക്കാർക്കെതിരേ ആർഎസ്എസും ബിജെപിയും അക്രമം അഴിച്ചുവിടുകയാണെന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു.
നടപടിക്കെതിരേ കോൺഗ്രസ് രൂക്ഷവിമർശനമാണ് ഉയർത്തിയത്. രാഹുൽ ട്വീറ്റ് ചെയ്യുംമുന്പേ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ അശോക് ചവാൻ പറഞ്ഞു. ടെലിവിഷൻ ചാനലുകളും ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. നോട്ടീസ് തികച്ചും അസംബന്ധമാണെന്നാണു മുതിർന്ന നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് നോട്ടീസ് അയക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.