ന്യൂഡൽഹി: ജമ്മു- കാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തീരുമാനമെടുത്തത് വിമാനയാത്രയ്ക്കിടെ. അതും മൂന്ന് മണിക്കൂറിനുള്ളിൽ. ബിജെപി പിന്തുണ പിൻവലിക്കുകയും മെഹബൂബ മുഫ്തി രാജിവയ്ക്കുകയും ചെയ്തതിനു പിന്നാലെ സ്ഥിതിഗതികൾ വിശദമാക്കി ഗവർണർ എൻ.എൻ. വോഹ്റ റിപ്പോർട്ട് നൽകിയപ്പോൾ രാഷ്ട്രപതി സുറിനാമിലേക്കുള്ള വിമാനയാത്രിയിലായിരുന്നു.
ഇതേ തുടർന്ന് രാഷ്ട്രപതി ഭവൻ സുറിനാമിലേക്ക് ഗവർണറുടെ റിപ്പോർട്ട് അയച്ചു നൽകി. പുലർച്ചെ മൂന്നിനു ലഭിച്ച റിപ്പോർട്ടിന്മേൽ രാഷ്ട്രപതി അംഗീകാരം നൽകിയതായ ഉത്തരവ് പുലർച്ചെ ആറിനു തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ലഭിക്കുകയും ചെയ്തു.
ഇതു പത്ത് വർഷത്തിനിടെ നാലാം തവണയും ജമ്മു കാഷ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എട്ടാം തവണയുമാണ് സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയത്. നിലവിൽ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയുടെ പിതാവും പിഡിപി നേതാവുമായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ രാഷ്ട്രീയ നീക്കങ്ങളായിരുന്നു കൂടുതൽ ഗവർണർ ഭരണങ്ങൾക്കും ഇടയാക്കിയതും.
ഇതേ തുടർന്ന് രാഷ്ട്രപതി ഭവൻ സുറിനാമിലേക്ക് ഗവർണറുടെ റിപ്പോർട്ട് അയച്ചു നൽകി. പുലർച്ചെ മൂന്നിനു ലഭിച്ച റിപ്പോർട്ടിന്മേൽ രാഷ്ട്രപതി അംഗീകാരം നൽകിയതായ ഉത്തരവ് പുലർച്ചെ ആറിനു തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ലഭിക്കുകയും ചെയ്തു.
ഇതു പത്ത് വർഷത്തിനിടെ നാലാം തവണയും ജമ്മു കാഷ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എട്ടാം തവണയുമാണ് സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയത്. നിലവിൽ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയുടെ പിതാവും പിഡിപി നേതാവുമായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ രാഷ്ട്രീയ നീക്കങ്ങളായിരുന്നു കൂടുതൽ ഗവർണർ ഭരണങ്ങൾക്കും ഇടയാക്കിയതും.