ചെന്നൈ: തമിഴ്നാട്ടിലെ ആർ.കെ. നഗറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരന്റെ വിജയം മദ്രാസ് ഹൈക്കോടതി ശരിവച്ചു. ദിനകരൻ വോട്ടർമാർക്കു പണം നല്‍കിയെന്നാരോപിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച മക്കൾ ശക്തി കക്ഷിയിലെ എം.എൽ. രവി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിനകരനെതിരേയുള്ള ആരോപണത്തിൽ തെളിവില്ലെന്ന് ജസ്റ്റീസ് ജി. ജയചന്ദ്രൻ വിധിച്ചു.
സമൂഹമാധ്യമത്തിലെ ആരോപണത്തെത്തുടർന്ന് ദിനകരനു ജനങ്ങൾ നല്കിയ പിന്തുണ അട്ടിമറിക്കാൻ സാധിക്കില്ലെന്നും ജഡ്ജി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചതിനെത്തുടർന്നാണ് ആർ.കെ. നഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച ദിനകരൻ നാൽപ്പത്തി അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
സമൂഹമാധ്യമത്തിലെ ആരോപണത്തെത്തുടർന്ന് ദിനകരനു ജനങ്ങൾ നല്കിയ പിന്തുണ അട്ടിമറിക്കാൻ സാധിക്കില്ലെന്നും ജഡ്ജി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചതിനെത്തുടർന്നാണ് ആർ.കെ. നഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച ദിനകരൻ നാൽപ്പത്തി അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.