വാഷിംഗ്ടൺ ഡിസി: അറസ്റ്റിലാവുന്ന അനധികൃത കുടിയേറ്റക്കാരുടെ കുടുംബങ്ങളിലെ കുട്ടികളെ വേർതിരിച്ചു പ്രത്യേക ക്യാന്പുകളിൽ പാർപ്പിക്കുന്ന നയത്തിനെതിരേ ലോക വ്യാപകമായി എതിർപ്പ് ഉയർന്നതിനെത്തുടർന്നു നയം മാറ്റാൻപ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നു.
പ്രശ്ന പരിഹാരത്തിനുതകുന്ന ഉത്തരവിൽ താമസിയാതെ താൻ ഒപ്പുവയ്ക്കുമെന്നു ട്രംപ് ഇന്നലെ വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ജനപ്രതിനിധി സഭ ഇന്ന് ഇമിഗ്രേഷൻ ബില്ലിൽ വോട്ടെടുപ്പു നടത്താനിരിക്കേയാണു ട്രംപിന്റെ പ്രഖ്യാപനം.
അനധികൃത കുടിയേറ്റം പൂർണമായി തടയുക എന്ന ലക്ഷ്യത്തോടെ അറ്റോർണി ജനറൽ ജെഫ് സെഷൻസ് കഴിഞ്ഞമാസം കൊണ്ടുവന്ന നയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. അനധികൃതമായി അതിർത്തികടന്ന് യുഎസിൽ പ്രവേശിക്കുന്ന മുതിർന്നവരെ കൈയോടെ അറസ്റ്റു ചെയ്ത് പ്രോസിക്യൂട്ടു ചെയ്യാനാണ് സെഷൻസ് ഉത്തരവിട്ടത്.
കുടുംബമായി എത്തുന്നവരുടെ കുട്ടികളെ വേർതിരിച്ചു പ്രത്യേക സെല്ലിൽ അടയ്ക്കും. ഈ നയ പ്രകാരം നഴ്സറിക്കുട്ടികളടക്കം രണ്ടായിരത്തോളം മൈനർമാരെ മാതാപിതാക്കളിൽ നിന്നകറ്റി പ്രത്യേക കൂടാര ക്യാന്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്.
കുട്ടികൾ എവിടെയെന്ന് അറിയാതെ വേദനിക്കുന്ന മാതാപിതാക്കളുടെയും മാതാപിതാക്കളെ കാണാതെ കരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും ദൈന്യതയാർന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ലോകമാസകലം ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ രോഷമുയർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഉൾപ്പെടെയുള്ള ലോക നേതാക്കൾ യുഎസ് നയത്തെ അപലപിച്ചു. അടുത്തമാസം ബ്രിട്ടനിലെത്തുന്ന ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നു മേ വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിനുതകുന്ന ഉത്തരവിൽ താമസിയാതെ താൻ ഒപ്പുവയ്ക്കുമെന്നു ട്രംപ് ഇന്നലെ വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ജനപ്രതിനിധി സഭ ഇന്ന് ഇമിഗ്രേഷൻ ബില്ലിൽ വോട്ടെടുപ്പു നടത്താനിരിക്കേയാണു ട്രംപിന്റെ പ്രഖ്യാപനം.
അനധികൃത കുടിയേറ്റം പൂർണമായി തടയുക എന്ന ലക്ഷ്യത്തോടെ അറ്റോർണി ജനറൽ ജെഫ് സെഷൻസ് കഴിഞ്ഞമാസം കൊണ്ടുവന്ന നയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. അനധികൃതമായി അതിർത്തികടന്ന് യുഎസിൽ പ്രവേശിക്കുന്ന മുതിർന്നവരെ കൈയോടെ അറസ്റ്റു ചെയ്ത് പ്രോസിക്യൂട്ടു ചെയ്യാനാണ് സെഷൻസ് ഉത്തരവിട്ടത്.
കുടുംബമായി എത്തുന്നവരുടെ കുട്ടികളെ വേർതിരിച്ചു പ്രത്യേക സെല്ലിൽ അടയ്ക്കും. ഈ നയ പ്രകാരം നഴ്സറിക്കുട്ടികളടക്കം രണ്ടായിരത്തോളം മൈനർമാരെ മാതാപിതാക്കളിൽ നിന്നകറ്റി പ്രത്യേക കൂടാര ക്യാന്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്.
കുട്ടികൾ എവിടെയെന്ന് അറിയാതെ വേദനിക്കുന്ന മാതാപിതാക്കളുടെയും മാതാപിതാക്കളെ കാണാതെ കരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും ദൈന്യതയാർന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ലോകമാസകലം ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ രോഷമുയർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഉൾപ്പെടെയുള്ള ലോക നേതാക്കൾ യുഎസ് നയത്തെ അപലപിച്ചു. അടുത്തമാസം ബ്രിട്ടനിലെത്തുന്ന ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നു മേ വ്യക്തമാക്കി.