ഹെറാത്: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ വിവിധ സ്ഥലങ്ങളിൽ താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 30 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. ഈദ് പ്രമാണിച്ചു പ്രഖ്യാപിച്ച വെടിനിർത്തലിനുശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഒരു പട്ടാള വാഹനവ്യൂഹത്തിനു നേർക്കു നടന്ന ആക്രമണത്തിലാണ് ഏറെപ്പേർ മരിച്ചത്. . ഇതിനു പുറമേ പട്ടാള ക്യാന്പുകളിലും ഭീകരർ ആക്രമണം നടത്തി. വെടിനിർത്തൽ കാലയളവിൽ താലിബാൻ നിയോഗിച്ച ചാരന്മാരാണ് പട്ടാള ക്യാന്പുകളെക്കുറിച്ചു വിവരം ശേഖരിച്ചതെന്നു കരുതുന്നതായി ബാദ്ഗിസ് പ്രവിശ്യാ ഗവർണർ അബ്ദുൾ ഗഫൂർ മലിക് സായ് പറഞ്ഞു.
ഒരു പട്ടാള വാഹനവ്യൂഹത്തിനു നേർക്കു നടന്ന ആക്രമണത്തിലാണ് ഏറെപ്പേർ മരിച്ചത്. . ഇതിനു പുറമേ പട്ടാള ക്യാന്പുകളിലും ഭീകരർ ആക്രമണം നടത്തി. വെടിനിർത്തൽ കാലയളവിൽ താലിബാൻ നിയോഗിച്ച ചാരന്മാരാണ് പട്ടാള ക്യാന്പുകളെക്കുറിച്ചു വിവരം ശേഖരിച്ചതെന്നു കരുതുന്നതായി ബാദ്ഗിസ് പ്രവിശ്യാ ഗവർണർ അബ്ദുൾ ഗഫൂർ മലിക് സായ് പറഞ്ഞു.