ശ്രീനഗർ: ബിജെപി സഖ്യം പിൻവലിച്ചു സർക്കാരിനെ താഴെയിറക്കിയതിൽ തനിക്കു ഞെട്ടലൊന്നുമില്ലെന്ന് രാജിവച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മു കാഷ്മീരിനെ ഒരു ശത്രുദേശമായി കാണരുതെന്നും അവർ അഭ്യർഥിച്ചു. അധികാരത്തിനുവേണ്ടി ഉണ്ടാക്കിയ സഖ്യമായിരുന്നില്ല ഇത്. ജമ്മു കാഷ്മീരിന്റെ വികസനം ലക്ഷ്യമിട്ടുള്ള സഖ്യമായിരുന്നു. ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനായി പല കാര്യങ്ങളും ചെയ്യാനായി.
റംസാൻ വ്രതത്തിന്റെ നാളുകളിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനായി. ജമ്മു കാഷ്മീരിനെയും ലഡാക്കിനെയും ഒരുമിപ്പിച്ചു നിർത്താൻ ശ്രമിച്ചു. ഇരുപക്ഷത്തു നിന്നുള്ള വെടിനിർത്തൽ, പ്രധാനമന്ത്രിയുടെ കാഷ്മീർ സന്ദർശനം, 11000 യുവാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചത് എന്നിവയെല്ലാം തന്റെ സർക്കാരിന്റെ നേട്ടങ്ങളാണെന്നും അവർ പറഞ്ഞു. ഇനി ഒരു സഖ്യത്തിന്റെയും ഭാഗമാകാനില്ലെന്നും അവർ പറഞ്ഞു.
ഗവർണർഭരണത്തിനായി ബിജെപി
ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ഒരു തരത്തിലും ജമ്മു കാഷ്മീരിൽ സഖ്യകക്ഷി സർക്കാരിന്റെ ഭാഗമായിരിക്കാൻ കഴിയില്ലെന്നു പാർട്ടി നേതാവ് രാം മാധവ് വിശദീകരിച്ചു. ജമ്മു കാഷ്മീരിലെ പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ചാണു തീരുമാനം എടുത്തത്. എല്ലാവർക്കും ഒരേ അഭിപ്രായമാണ് ഉണ്ടായിരുന്നത്. കാഷ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുകയും സംസ്ഥാനത്തെ മൂന്നു മേഖലകളും സാന്പത്തികമായി വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരുണ്ടാക്കിയത്. എന്നാൽ, ഇപ്പോൾ താഴ്വരയിൽ ഭീകരവാദവും അക്രമവും വിഘടനവാദവും വളർന്നിരിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു. പത്രപ്രവർത്തകനായ ഷുജാത് ബുഖാരി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു നോക്കണമെന്നും രാം മാധവ് പറഞ്ഞു.
പിഡിപിക്കു സംസ്ഥാനത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള പ്രാപ്തിയില്ലെന്നും രാം മാധവ് പറഞ്ഞു. ജമ്മുവിലും ലഡാക്കിലും വികസന പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുന്നു. ബിജെപിയെ സംബന്ധിച്ചു ജമ്മു കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടമാണ്. ദേശീയ താത്പര്യം പരിഗണിക്കുന്പോൾ സംസ്ഥാനത്ത് ഇപ്പോൾ ഗവർണർഭരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അത്ഭുതമില്ലെന്ന് ഒമർ അബ്ദുള്ള
ന്യൂഡൽഹി: ബിജെപിയുടെ നീക്കത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് നാഷണൽ കോണ്ഫറൻസ് നേതാവ് ഒമർ അബ്ദുള്ള. നാഷണൽ കോണ്ഫറൻസ് ആരുമായും കൂടിച്ചേർന്ന് സർക്കാർ ഉണ്ടാക്കില്ല. ഗവർണർഭരണം വരുമെന്നും താമസിയാതെ തെരഞ്ഞെടുപ്പു നടക്കുമെന്നുമാണ് പ്രതീക്ഷ. ഗവർണർഭരണം നീട്ടിക്കൊണ്ടു പോകരുതെന്ന് ഗവർണ റോട് ആവശ്യപ്പെട്ടതായും ഒമർ പറഞ്ഞു.
സംസ്ഥാനത്ത് ജനാധിപത്യം ഇല്ലാതാകുന്നതിൽ ജനങ്ങൾക്ക് ദുഖമുണ്ട്. മെഹബൂബ മുഫ്തി ഒരന്തസും ഇല്ലാതെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതെന്നും ഒമർ കുറ്റപ്പെടുത്തി.
സഖ്യത്തിനില്ലെന്നു കോണ്ഗ്രസ്
ന്യൂഡൽഹി: പിഡിപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നു വ്യക്തമാക്കി കോണ്ഗ്രസ്. പിഡിപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയതു വഴി ബിജെപി ഹിമാലയൻ മണ്ടത്തരമാണ് ചെയ്തതെന്നാണു കോണ്ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പ്രതികരിച്ചത്. ഒരു പ്രാദേശിക കക്ഷിയായ പിഡിപിയുമായി ദേശീയ കക്ഷിയായ ബിജെപി സഖ്യം ഉണ്ടാക്കരുതായിരുന്നു. പ്രാദേശിക കക്ഷികൾ അതാതു സംസ്ഥാനത്തെ തന്നെ പ്രാദേശിക പാർട്ടികളുമായാണു സഖ്യമുണ്ടാക്കേണ്ടത്. പിഡിപി-ബിജെപി സഖ്യം ജമ്മു കാഷ്മീരിനെ സാന്പത്തികമായും സാമൂഹികമായും പിന്നോട്ടടിച്ചു. നഷ്ടങ്ങളുടെ മാത്രം സംസ്ഥാനമാക്കി മാറ്റിയെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
പിഡിപി-ബിജെപി സഖ്യം അവിശുദ്ധ കൂട്ടുകെട്ടായിരുന്നെന്നാണ് ജമ്മു കാഷ്മീർ പ്രദേശ് കോണ്ഗ്രസ് പ്രസിഡന്റ് ജി.എ മിർ പറഞ്ഞത്.
ഉലച്ചിൽ തുടങ്ങിയതു കഠുവയിൽ
ന്യൂഡൽഹി: 2015ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലെന്നു വന്നതോടെയാണ് ജമ്മു കാഷ്മീരിൽ പിഡിപിയും ബിജെപിയും സഖ്യം ചേർന്നു സർക്കാരുണ്ടാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ജമ്മുവിലെ കഠുവ ജില്ലയിൽ ബക്കർവാൾ വിഭാഗത്തിൽ പെട്ട എട്ടുവയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായ സംഭവത്തിനു പിന്നാലെ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യബന്ധത്തിൽ വലിയ ഉലച്ചിലുകൾ ഉണ്ടായിരുന്നു. കഠുവ കേസിൽ പ്രതികൾക്കെതിരേ നപടിയുണ്ടായതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ സംസ്ഥാനത്തെ രണ്ടു ബിജെപി മന്ത്രിമാർ പങ്കെടുത്തതിനെത്തുടർന്ന് അമിത് ഷാ ഇടപെട്ട് മന്ത്രി സഭയിൽ അഴിച്ചുപണി നടത്തി ഇവരെ മാറ്റിയിരുന്നു.
റംസാൻ വ്രതത്തിന്റെ നാളുകളിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനായി. ജമ്മു കാഷ്മീരിനെയും ലഡാക്കിനെയും ഒരുമിപ്പിച്ചു നിർത്താൻ ശ്രമിച്ചു. ഇരുപക്ഷത്തു നിന്നുള്ള വെടിനിർത്തൽ, പ്രധാനമന്ത്രിയുടെ കാഷ്മീർ സന്ദർശനം, 11000 യുവാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചത് എന്നിവയെല്ലാം തന്റെ സർക്കാരിന്റെ നേട്ടങ്ങളാണെന്നും അവർ പറഞ്ഞു. ഇനി ഒരു സഖ്യത്തിന്റെയും ഭാഗമാകാനില്ലെന്നും അവർ പറഞ്ഞു.
ഗവർണർഭരണത്തിനായി ബിജെപി
ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ഒരു തരത്തിലും ജമ്മു കാഷ്മീരിൽ സഖ്യകക്ഷി സർക്കാരിന്റെ ഭാഗമായിരിക്കാൻ കഴിയില്ലെന്നു പാർട്ടി നേതാവ് രാം മാധവ് വിശദീകരിച്ചു. ജമ്മു കാഷ്മീരിലെ പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ചാണു തീരുമാനം എടുത്തത്. എല്ലാവർക്കും ഒരേ അഭിപ്രായമാണ് ഉണ്ടായിരുന്നത്. കാഷ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുകയും സംസ്ഥാനത്തെ മൂന്നു മേഖലകളും സാന്പത്തികമായി വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരുണ്ടാക്കിയത്. എന്നാൽ, ഇപ്പോൾ താഴ്വരയിൽ ഭീകരവാദവും അക്രമവും വിഘടനവാദവും വളർന്നിരിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു. പത്രപ്രവർത്തകനായ ഷുജാത് ബുഖാരി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു നോക്കണമെന്നും രാം മാധവ് പറഞ്ഞു.
പിഡിപിക്കു സംസ്ഥാനത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള പ്രാപ്തിയില്ലെന്നും രാം മാധവ് പറഞ്ഞു. ജമ്മുവിലും ലഡാക്കിലും വികസന പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുന്നു. ബിജെപിയെ സംബന്ധിച്ചു ജമ്മു കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടമാണ്. ദേശീയ താത്പര്യം പരിഗണിക്കുന്പോൾ സംസ്ഥാനത്ത് ഇപ്പോൾ ഗവർണർഭരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അത്ഭുതമില്ലെന്ന് ഒമർ അബ്ദുള്ള
ന്യൂഡൽഹി: ബിജെപിയുടെ നീക്കത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് നാഷണൽ കോണ്ഫറൻസ് നേതാവ് ഒമർ അബ്ദുള്ള. നാഷണൽ കോണ്ഫറൻസ് ആരുമായും കൂടിച്ചേർന്ന് സർക്കാർ ഉണ്ടാക്കില്ല. ഗവർണർഭരണം വരുമെന്നും താമസിയാതെ തെരഞ്ഞെടുപ്പു നടക്കുമെന്നുമാണ് പ്രതീക്ഷ. ഗവർണർഭരണം നീട്ടിക്കൊണ്ടു പോകരുതെന്ന് ഗവർണ റോട് ആവശ്യപ്പെട്ടതായും ഒമർ പറഞ്ഞു.
സംസ്ഥാനത്ത് ജനാധിപത്യം ഇല്ലാതാകുന്നതിൽ ജനങ്ങൾക്ക് ദുഖമുണ്ട്. മെഹബൂബ മുഫ്തി ഒരന്തസും ഇല്ലാതെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതെന്നും ഒമർ കുറ്റപ്പെടുത്തി.
സഖ്യത്തിനില്ലെന്നു കോണ്ഗ്രസ്
ന്യൂഡൽഹി: പിഡിപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നു വ്യക്തമാക്കി കോണ്ഗ്രസ്. പിഡിപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയതു വഴി ബിജെപി ഹിമാലയൻ മണ്ടത്തരമാണ് ചെയ്തതെന്നാണു കോണ്ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പ്രതികരിച്ചത്. ഒരു പ്രാദേശിക കക്ഷിയായ പിഡിപിയുമായി ദേശീയ കക്ഷിയായ ബിജെപി സഖ്യം ഉണ്ടാക്കരുതായിരുന്നു. പ്രാദേശിക കക്ഷികൾ അതാതു സംസ്ഥാനത്തെ തന്നെ പ്രാദേശിക പാർട്ടികളുമായാണു സഖ്യമുണ്ടാക്കേണ്ടത്. പിഡിപി-ബിജെപി സഖ്യം ജമ്മു കാഷ്മീരിനെ സാന്പത്തികമായും സാമൂഹികമായും പിന്നോട്ടടിച്ചു. നഷ്ടങ്ങളുടെ മാത്രം സംസ്ഥാനമാക്കി മാറ്റിയെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
പിഡിപി-ബിജെപി സഖ്യം അവിശുദ്ധ കൂട്ടുകെട്ടായിരുന്നെന്നാണ് ജമ്മു കാഷ്മീർ പ്രദേശ് കോണ്ഗ്രസ് പ്രസിഡന്റ് ജി.എ മിർ പറഞ്ഞത്.
ഉലച്ചിൽ തുടങ്ങിയതു കഠുവയിൽ
ന്യൂഡൽഹി: 2015ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലെന്നു വന്നതോടെയാണ് ജമ്മു കാഷ്മീരിൽ പിഡിപിയും ബിജെപിയും സഖ്യം ചേർന്നു സർക്കാരുണ്ടാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ജമ്മുവിലെ കഠുവ ജില്ലയിൽ ബക്കർവാൾ വിഭാഗത്തിൽ പെട്ട എട്ടുവയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായ സംഭവത്തിനു പിന്നാലെ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യബന്ധത്തിൽ വലിയ ഉലച്ചിലുകൾ ഉണ്ടായിരുന്നു. കഠുവ കേസിൽ പ്രതികൾക്കെതിരേ നപടിയുണ്ടായതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ സംസ്ഥാനത്തെ രണ്ടു ബിജെപി മന്ത്രിമാർ പങ്കെടുത്തതിനെത്തുടർന്ന് അമിത് ഷാ ഇടപെട്ട് മന്ത്രി സഭയിൽ അഴിച്ചുപണി നടത്തി ഇവരെ മാറ്റിയിരുന്നു.