ന്യൂഡൽഹി: കർഷകർക്കു വൻ തിരിച്ചടിയായും വ്യവസായികൾ ക്കു കൊള്ളലാഭത്തിന് അവസരമൊരുക്കിയും രാജ്യത്തെ എല്ലാ തുറമുഖങ്ങൾ വഴിയും സ്വാഭാവിക റബർ നികുതി ഇല്ലാതെ ഇറക്കു മതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി. റബർ ഇറക്കുമതിക്ക് എല്ലാക്കാലത്തേക്കും തുറുമുഖ നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതോടെ ചെന്നൈ, മഹാരാഷ്ട്രയിലെ ജവർലാൽ നെഹ്റു എന്നീ തുറമുഖങ്ങളിൽ സ്വാഭാവിക റബർ ഇറക്കുമതിക്ക് ഉണ്ടായിരുന്ന നിയന്ത്രണവും ഇല്ലാതെയായി.
അഡ്വാൻസ് ഓഥറൈസേഷൻ സ്കീം അനുസരിച്ചാണ് ഇറക്കുമതിക്ക് അനുമതി നൽകുന്നത്. ദേശീയ റബർ നയം പരിഷ്കരിക്കുന്പോൾ അഡ്വാൻസ് ഓഥറൈസേഷൻ സ്കീമിലെ നിബന്ധനകളിൽ ഭേദഗതി വേണമെന്ന് കർഷക സംഘടനകളും ജനപപ്രതിനിധികളും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
റബർ വില വീണ്ടും ഇടിയും
വൻകിട ടയർ കന്പനികൾ പ്രവർത്തിക്കുന്ന ചെന്നൈ ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ സ്വാഭാവിക റബറിന്റെ അനിയന്ത്രിത ഇറക്കുമതി അനുവദിക്കരുതെന്ന് കർഷക സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. എല്ലാ തുറമുഖങ്ങളിലും ഇറക്കുമതി സാധ്യമാകുന്നതോടെ വ്യവസായികൾക്കു കടത്തുകൂലിയിൽ വൻ നേട്ടമാണുണ്ടാകുന്നത്. രാജ്യത്തേക്കു ഗുണമേന്മയില്ലാത്ത റബറിന്റെ അനിയന്ത്രിത ഇറക്കുമതിക്കും ഇതു വഴിയൊരുക്കും. നിലവിൽ എല്ലാ തുറമുഖങ്ങളിലും റബർ ഗുണമേൻമ പരിശോധിക്കാൻ സംവിധാനമില്ല.
സ്കീം അനുസരിച്ച് ചുങ്ക മില്ലാതെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉത്പന്നം അതേ അളവിൽ തന്നെ കയറ്റുമതി ചെയ്യണമെന്നാണ് നിബന്ധന. ഇതിന് ആറുമാസം സമയവും അനുവദിക്കുന്നുണ്ട്.
ടയർ കന്പനികൾ ലാഭം കൊയ്യും
ജൂണ് 13ന് ആർഎസ്എസ്-3 ഗ്രേഡിൽ പെട്ട റബറിന് കിലോയ്ക്ക് ബാങ്കോക്കിലെ വില 111 രൂപയായിരുന്നു. അതേസമയം, ഇന്ത്യയിൽ കിലോയ്ക്ക് 123 രൂപയായിരുന്നു ഇതേ ഗ്രേഡിൽ പെട്ട റബറിന്റെ വില.
വിലക്കുറവ് പരമാവധി പ്രയോജനപ്പെടുത്താൻ വ്യാപാരികൾ അഡ്വാൻസ് ഓഥറൈസേഷൻ സ്കീം ഉപയോഗപ്പെടുത്തും. 1971ൽ രൂപീകരിച്ച സ്കീം ഒരു ടയറിൽ 44 ശതമാനം സ്വാഭാവിക റബർ ഉണ്ടെന്ന കണക്കുകൂട്ടലിലായി രുന്നു. ഇപ്പോൾ ആധുനിക സാങ്കേതികവിദ്യയുടെ വികസനത്തിലൂടെ റബറിൽ സിന്തറ്റിക് സാന്നിധ്യം കൂടി. ഒരു ടയറിൽ 18 മുതൽ 20 വരെ ശതമാനം മാത്രമാണ് സ്വാഭാവിക റബറിന്റെ ഉള്ളടക്കം.
അതായത് 100 കിലോ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുന്നതിലൂടെ ഒരു ടയർ കന്പനിക്ക് കയറ്റുമതി ചെയ്യേണ്ടതിനേക്കാൾ കൂടുതൽ ടയറുകൾ ആഭ്യന്തര വിപണിയിൽ വിറ്റു ലാഭം കൊയ്യാൻ കഴിയും.
അഡ്വാൻസ് ഓഥറൈസേഷൻ സ്കീം അനുസരിച്ചാണ് ഇറക്കുമതിക്ക് അനുമതി നൽകുന്നത്. ദേശീയ റബർ നയം പരിഷ്കരിക്കുന്പോൾ അഡ്വാൻസ് ഓഥറൈസേഷൻ സ്കീമിലെ നിബന്ധനകളിൽ ഭേദഗതി വേണമെന്ന് കർഷക സംഘടനകളും ജനപപ്രതിനിധികളും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
റബർ വില വീണ്ടും ഇടിയും
വൻകിട ടയർ കന്പനികൾ പ്രവർത്തിക്കുന്ന ചെന്നൈ ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ സ്വാഭാവിക റബറിന്റെ അനിയന്ത്രിത ഇറക്കുമതി അനുവദിക്കരുതെന്ന് കർഷക സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. എല്ലാ തുറമുഖങ്ങളിലും ഇറക്കുമതി സാധ്യമാകുന്നതോടെ വ്യവസായികൾക്കു കടത്തുകൂലിയിൽ വൻ നേട്ടമാണുണ്ടാകുന്നത്. രാജ്യത്തേക്കു ഗുണമേന്മയില്ലാത്ത റബറിന്റെ അനിയന്ത്രിത ഇറക്കുമതിക്കും ഇതു വഴിയൊരുക്കും. നിലവിൽ എല്ലാ തുറമുഖങ്ങളിലും റബർ ഗുണമേൻമ പരിശോധിക്കാൻ സംവിധാനമില്ല.
സ്കീം അനുസരിച്ച് ചുങ്ക മില്ലാതെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉത്പന്നം അതേ അളവിൽ തന്നെ കയറ്റുമതി ചെയ്യണമെന്നാണ് നിബന്ധന. ഇതിന് ആറുമാസം സമയവും അനുവദിക്കുന്നുണ്ട്.
ടയർ കന്പനികൾ ലാഭം കൊയ്യും
ജൂണ് 13ന് ആർഎസ്എസ്-3 ഗ്രേഡിൽ പെട്ട റബറിന് കിലോയ്ക്ക് ബാങ്കോക്കിലെ വില 111 രൂപയായിരുന്നു. അതേസമയം, ഇന്ത്യയിൽ കിലോയ്ക്ക് 123 രൂപയായിരുന്നു ഇതേ ഗ്രേഡിൽ പെട്ട റബറിന്റെ വില.
വിലക്കുറവ് പരമാവധി പ്രയോജനപ്പെടുത്താൻ വ്യാപാരികൾ അഡ്വാൻസ് ഓഥറൈസേഷൻ സ്കീം ഉപയോഗപ്പെടുത്തും. 1971ൽ രൂപീകരിച്ച സ്കീം ഒരു ടയറിൽ 44 ശതമാനം സ്വാഭാവിക റബർ ഉണ്ടെന്ന കണക്കുകൂട്ടലിലായി രുന്നു. ഇപ്പോൾ ആധുനിക സാങ്കേതികവിദ്യയുടെ വികസനത്തിലൂടെ റബറിൽ സിന്തറ്റിക് സാന്നിധ്യം കൂടി. ഒരു ടയറിൽ 18 മുതൽ 20 വരെ ശതമാനം മാത്രമാണ് സ്വാഭാവിക റബറിന്റെ ഉള്ളടക്കം.
അതായത് 100 കിലോ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുന്നതിലൂടെ ഒരു ടയർ കന്പനിക്ക് കയറ്റുമതി ചെയ്യേണ്ടതിനേക്കാൾ കൂടുതൽ ടയറുകൾ ആഭ്യന്തര വിപണിയിൽ വിറ്റു ലാഭം കൊയ്യാൻ കഴിയും.