മോസ്കോ: ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ സ്പെയിനും പോര്‍ച്ചുഗലും ഇന്നിറങ്ങും. സ്പെയിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇറാനെയും പോര്‍ച്ചുഗല്‍ മൊറോക്കയെയും നേരിടും. ആദ്യ മത്സരത്തിലെ ആവേശകരമായ സമനിലയ്ക്കുശേഷമാണ് സ്പെയിനും പോര്‍ച്ചുഗലും ജയം തേടി ഇറങ്ങുന്നത്. സ്പെയിന്-പോര്‍ച്ചുഗല്‍ മത്സരം 3-3ന് സമനിലയില്‍ പിരിയുകയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫോമിലാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷകള്‍. ലോകകപ്പില്‍ ഇതുവരെ രണ്ടു ജയം മാത്രമാണ് മൊറോക്കോയ്ക്ക് അവകാശപ്പെടാനുള്ളത്. ഇതിലെ ആദ്യ ജയം 1986 മെക്സിക്കോ ലോകകപ്പില്‍ പോര്ച്ചുഗലിനെതിരേയായിരുന്നു. സ്പെയിനെതിരേ ഹാട്രിക് നേടിയ പോര്‍ച്ചുഗല്‍ നായകന് ഫോമിലാണ്.
സ്പെയിന്റെ സ്ട്രൈക്കർ ഡിയേഗോ കോസ്റ്റയും ഫോമിലാണ്. രണ്ടു ഗോള്‍ കോസ്റ്റ പോര്‍ച്ചുഗലിനെതിരേ നേടിയിരുന്നു. ഇറാനും മൊറോക്കോയും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഏഷ്യന്‍ ടീമിനായിരുന്നു. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും ഇറാനാണ്. ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസം ഇറാനുണ്ട്.
മറ്റൊരു മത്സരം ഗ്രൂപ്പ് എയിലുള്ള ഉറുഗ്വെയും സൗദി അറേബ്യയും തമ്മിലാണ്. ഉറുഗ്വെ ആദ്യ മത്സര ത്തിൽ ജയം നേടിയിരുന്നു. എന്നാൽ, സൗദി ഉദ്ഘാടന മത്സരത്തിൽ റഷ്യയോട് പരാജയപ്പെട്ടു.
സ്പെയിൻ, പോര്‍ച്ചുഗൽ കളത്തിൽ
01:03 AM Jun 20, 2018 | Deepika.com