ലക്നോ: ലക്നോ റെയിൽ സ്റ്റേഷനുസമീപം രണ്ടു ഹോട്ടലുകളിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. ഹോട്ടൽ ജീവനക്കാരുൾപ്പെടെ 55 പേർക്കു പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. ചാർബാഗിലെ ദൂത് മാൻഡിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഈ സമയം രണ്ടു ഹോട്ടലുകളിലുമായി ജീവനക്കാരുൾപ്പെടെ അറുപതോളം പേരുണ്ടായിരുന്നുവെന്ന് ലക്നോ വെസ്റ്റ് പോലീസ് സൂപ്രണ്ട് വികാസ് ചന്ദ് ത്രിപാഠി പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നു കരുതുന്നു. 15 അഗ്നിശമന വാഹനങ്ങളുടെ സഹായത്തോടെ മണിക്കൂറുകളുടെ ശ്രമഫലമായാണു തീ അണച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നു കരുതുന്നു. 15 അഗ്നിശമന വാഹനങ്ങളുടെ സഹായത്തോടെ മണിക്കൂറുകളുടെ ശ്രമഫലമായാണു തീ അണച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.