ഭോപ്പാൽ: മക്കൾ ഉപദ്രവിക്കുന്നുവെന്നും തന്റെ വീട്ടിൽനിന്നു പുറത്താക്കിയെന്നും ആരോപിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി അർജുൻ സിംഗിന്റെ ഭാര്യ സരോജ് കുമാരി കോടതിയെ സമീപിച്ചു. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവായ അജയ് സിംഗ്, അഭിമന്യു സിംഗ് എന്നീ മക്കൾക്കെതിരേയാണ് എൺപത്തിമൂന്നുകാരിയായ സരോജ്കുമാരി ഗാർഹിക പീഡന നിയമപ്രകാരം കോടതിയെ സമീപിച്ചത്.
മകൾ വീണാ സിംഗ്, എൻആർഐ ബിസിനസുകാരൻ സാം വർമ എന്നിവർക്കൊപ്പം കോടതിയിൽ നേരിട്ടെത്തിയാണു സരോജ്കുമാരി പരാതി നല്കിയത്. അജയ് സിംഗിന്റെ ഭാര്യ സുനീതി സിംഗിന്റെ പേരും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്റിലാണു സരോജ്കുമാരി ഇപ്പോൾ താമസിക്കുന്നത്. തന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും മകൻ അജയ് സിംഗിനെ അവിടെനിന്ന് ഒഴിപ്പിക്കണമെന്നും സരോജ്കുമാരി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
മകൾ വീണാ സിംഗ്, എൻആർഐ ബിസിനസുകാരൻ സാം വർമ എന്നിവർക്കൊപ്പം കോടതിയിൽ നേരിട്ടെത്തിയാണു സരോജ്കുമാരി പരാതി നല്കിയത്. അജയ് സിംഗിന്റെ ഭാര്യ സുനീതി സിംഗിന്റെ പേരും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്റിലാണു സരോജ്കുമാരി ഇപ്പോൾ താമസിക്കുന്നത്. തന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും മകൻ അജയ് സിംഗിനെ അവിടെനിന്ന് ഒഴിപ്പിക്കണമെന്നും സരോജ്കുമാരി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.