ബംഗലൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ശാരീരികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നല്കാൻ രണ്ടു മജിസ്ട്രേറ്റ് കോടതികൾക്ക് കർണാടക ഹൈക്കോടതി നിർദേശം നല്കി. പോലീസ് മർദനം ആരോപിച്ച് അമൂൽ കാലെ എന്ന പ്രതി നല്കിയ ഹർജിയിലാണ് നിർദേശം.
മർദനത്തെക്കുറിച്ച് അറിയിച്ചിട്ടും മജിസ്ട്രേറ്റ് വൈദ്യപരിശോധനയ്ക്ക് ഉത്തരവിട്ടില്ലെന്നും പകരം പരിക്കുകൾ രേഖപ്പെടുത്തുകമാത്രമാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.
മർദനത്തെക്കുറിച്ച് അറിയിച്ചിട്ടും മജിസ്ട്രേറ്റ് വൈദ്യപരിശോധനയ്ക്ക് ഉത്തരവിട്ടില്ലെന്നും പകരം പരിക്കുകൾ രേഖപ്പെടുത്തുകമാത്രമാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.