ഹൈദരാബാദ്: ഐക്യരാഷ്ട്രസഭയിൽ മിമിക്രി അവതരിപ്പിക്കാൻ അവസരം ലഭിച്ച ആദ്യകാല മിമിക്രി ആർട്ടിസ്റ്റ് നേരല്ല വേണുമാധവ്(85)അന്തരിച്ചു. ഹനംകൊണ്ടയിലെ വസതിയിൽ ഇന്നലെ രാവിലെ 11.30നായിരുന്നു അന്ത്യം. 1972-78 കാലങ്ങളിൽ നിയമസഭാകൗൺസിൽ അംഗമായിരുന്നു. പൊട്ടി ശ്രീരാമുലു തെലുങ്കു യൂണിവേഴ്സിറ്റിയിൽ മിമിക്രി എന്ന കാലാരൂപത്തിനു സിലബസ് നിർമിച്ചതു വേണുമാധവാണ്.
ഓണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹം തെലുങ്കു യൂണിവേഴ്സിറ്റിയിലെ മിമിക്രി അധ്യാപകനുമായിരുന്നു. രാജ്യം 2001ൽ പദ്മശ്രീ നല്കി ആദരിച്ച ഇന്ത്യൻ മിമിക്രിയുടെ പിതാവ് എന്നു വിശേഷണമുള്ള വേണുമാധവിന് ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയുടെ കലാപൂർണ പുരസ്കാരം, തിരുപ്പതി തിരുമല ദേവസ്വത്തിന്റെ ഗജാരോഹണ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മഹാത്മഗാന്ധിയും നേതാജി സുഭാഷ് ചന്ദ്രബോസും തുടങ്ങി പുതുതലമുറ രാഷ്ട്രീയപ്രവർത്തകരെയും സിനിമാ താരങ്ങളെയും എൻവി എന്നു വിളിപ്പേരുള്ള വേണുമാധവ് അനായാസം അവതരിപ്പിച്ചിരുന്നു. 1966ൽ ഗുഡചാരി 116 എന്ന സിനിമയിൽ കൃഷ്ണയ്ക്കും ജയലളിതയ്ക്കുമൊപ്പം ഹാസ്യതാരമായി അഭിനയിച്ചു. തെലുങ്കാന സംസ്ഥാന രൂപവത്കരണ ദിനാഘോഷങ്ങളുടെ ഭാഗമായി വേണുമാധവിനെ ആദരിച്ചിരുന്നു. കഴിഞ്ഞവർഷം വേണുമാധവിന്റെ പേരിൽ പോസ്റ്റൽ സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ഭാര്യയും നാലു മക്കളുമുണ്ട്.
ഓണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹം തെലുങ്കു യൂണിവേഴ്സിറ്റിയിലെ മിമിക്രി അധ്യാപകനുമായിരുന്നു. രാജ്യം 2001ൽ പദ്മശ്രീ നല്കി ആദരിച്ച ഇന്ത്യൻ മിമിക്രിയുടെ പിതാവ് എന്നു വിശേഷണമുള്ള വേണുമാധവിന് ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയുടെ കലാപൂർണ പുരസ്കാരം, തിരുപ്പതി തിരുമല ദേവസ്വത്തിന്റെ ഗജാരോഹണ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മഹാത്മഗാന്ധിയും നേതാജി സുഭാഷ് ചന്ദ്രബോസും തുടങ്ങി പുതുതലമുറ രാഷ്ട്രീയപ്രവർത്തകരെയും സിനിമാ താരങ്ങളെയും എൻവി എന്നു വിളിപ്പേരുള്ള വേണുമാധവ് അനായാസം അവതരിപ്പിച്ചിരുന്നു. 1966ൽ ഗുഡചാരി 116 എന്ന സിനിമയിൽ കൃഷ്ണയ്ക്കും ജയലളിതയ്ക്കുമൊപ്പം ഹാസ്യതാരമായി അഭിനയിച്ചു. തെലുങ്കാന സംസ്ഥാന രൂപവത്കരണ ദിനാഘോഷങ്ങളുടെ ഭാഗമായി വേണുമാധവിനെ ആദരിച്ചിരുന്നു. കഴിഞ്ഞവർഷം വേണുമാധവിന്റെ പേരിൽ പോസ്റ്റൽ സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ഭാര്യയും നാലു മക്കളുമുണ്ട്.