മോസ്കോ: ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിൽ രണ്ടു ഗോളടിച്ച് തിളങ്ങിയത് നായകൻ ഹാരി കെയ്നായിരുന്നു. എന്നാൽ, കെയ്ന്റെ തിളക്കത്തിനു മുന്നിൽ റൈറ്റ് ബാക്ക് കെയ്റണ്‍ ട്രിപ്പറുടെ പ്രകടനം എടുത്തുനിന്നു. റഷ്യ ലോകകപ്പിലെ ഇതുവരെയുള്ള ഒൗദ്യോഗിക കണക്കിൽ ഏറ്റവും ഭാവനാ സന്പന്നനായ കളിക്കാരൻ ട്രിപ്പറാണ്.
ആറ് അവസരങ്ങളാണ് ട്രിപ്പറൊരുക്കിയത്. ടുണീഷ്യൻ കളിക്കാർ ഒന്നടങ്കമുണ്ടാക്കിയ അവസരങ്ങളെക്കാൾ കൂടുതലാണിത്. ഇംഗ്ലണ്ട് ആകെ 14 അവസരങ്ങളാണ് ഒരുക്കിയത്. ലയണൽ മെസിയും ഡേവിഡ് സിൽവയും അർജന്റീനയ്ക്കും സ്പെയിനുമായി ഒരുക്കിയത് ഇത്രയും അവസരങ്ങളായിരുന്നു. ഒരൊറ്റ മത്സരത്തിലെ പ്രകടനംകൊണ്ട് ആരാധകർ ട്രിപ്പറെ ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമുമായി താരതമ്യപ്പെടുത്താനും തുടങ്ങിക്കഴിഞ്ഞു.
കെയ്റണ്‍ ട്രിപ്പർ ബെക്കാമിനൊപ്പം
01:03 AM Jun 20, 2018 | Deepika.com