പാരീസ്: പ്രസിഡന്റിനോട് അധികം സ്വാതന്ത്ര്യം എടുക്കേണ്ട. പാരീസിനു സമീപം മോണ്ട് വലേരിയൻ ഫോർട്ടിൽ ഒൗദ്യോഗിക ചടങ്ങിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനെ മനുവെന്ന ചുരുക്കപ്പേരു വിളിച്ച കൗമാരക്കാരന് ഇക്കാര്യം ശരിക്കും ബോധ്യമായി.
ആളുകൾക്കു ഹസ്തദാനം നൽകി മക്രോൺ മുന്നോട്ടു നീങ്ങുന്പോഴാണ് ജനക്കൂട്ടത്തിൽനിന്ന് ഒരു പയ്യൻ “മനു എന്തുണ്ട് വിശേഷം” എന്നുറക്കെ ചോദിച്ചത്. പയ്യനു നേരേ തിരിഞ്ഞ മക്രോൺ അവനെ ശകാരിച്ചു. “പ്രസിഡന്റ് എന്നോ മൊസ്യൂ(മിസ്റ്റർ) എന്നോ വിളിക്കുക. ഗൗരവമുള്ള ചടങ്ങിൽ പങ്കെടുക്കുന്പോൾ കോമാളിവേഷം കെട്ടരുത്”- മക്രോണിന്റെ ഉപദേശം കേട്ട പയ്യൻ മാപ്പു പറഞ്ഞു.
നാസികൾക്ക് എതിരേ ജനമുന്നേറ്റത്തിന് ചാൾസ് ഡിഗോൾ നടത്തിയ ആഹ്വാനം അനുസ്മരിക്കുന്നതിനു തിങ്കളാഴ്ച ചേർന്ന ചടങ്ങിലാണു സംഭവം. ഇതിന്റെ വീഡിയോ മക്രോൺ തന്നെ ട്വീറ്റു ചെയ്തു. മക്രോണിന്റെ നിലപാടിനെ ചിലർ പുകഴ്ത്തിയപ്പോൾ ഇത്രയ്ക്ക് കടുപ്പം വേണോ എന്നു മറ്റു ചിലർ സന്ദേഹം പ്രകടിപ്പിച്ചു.
ആളുകൾക്കു ഹസ്തദാനം നൽകി മക്രോൺ മുന്നോട്ടു നീങ്ങുന്പോഴാണ് ജനക്കൂട്ടത്തിൽനിന്ന് ഒരു പയ്യൻ “മനു എന്തുണ്ട് വിശേഷം” എന്നുറക്കെ ചോദിച്ചത്. പയ്യനു നേരേ തിരിഞ്ഞ മക്രോൺ അവനെ ശകാരിച്ചു. “പ്രസിഡന്റ് എന്നോ മൊസ്യൂ(മിസ്റ്റർ) എന്നോ വിളിക്കുക. ഗൗരവമുള്ള ചടങ്ങിൽ പങ്കെടുക്കുന്പോൾ കോമാളിവേഷം കെട്ടരുത്”- മക്രോണിന്റെ ഉപദേശം കേട്ട പയ്യൻ മാപ്പു പറഞ്ഞു.
നാസികൾക്ക് എതിരേ ജനമുന്നേറ്റത്തിന് ചാൾസ് ഡിഗോൾ നടത്തിയ ആഹ്വാനം അനുസ്മരിക്കുന്നതിനു തിങ്കളാഴ്ച ചേർന്ന ചടങ്ങിലാണു സംഭവം. ഇതിന്റെ വീഡിയോ മക്രോൺ തന്നെ ട്വീറ്റു ചെയ്തു. മക്രോണിന്റെ നിലപാടിനെ ചിലർ പുകഴ്ത്തിയപ്പോൾ ഇത്രയ്ക്ക് കടുപ്പം വേണോ എന്നു മറ്റു ചിലർ സന്ദേഹം പ്രകടിപ്പിച്ചു.