വാഷിംഗ്ടൺ ഡിസി: നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചതിന് പിടികൂടിയ 123 ദക്ഷിണേഷ്യൻ വംശജരെ യുഎസ് ഇമിഗ്രേഷൻ അധികൃതർ ഓറേഗോൺ സംസ്ഥാനത്തെ ഫെഡറൽ ജയിലിലേക്കയച്ചു.
ഇവരിൽ 52 പേർ ഇന്ത്യക്കാരാണെന്നു പറയപ്പെടുന്നു. ഭൂരിഭാഗവും സിക്കുകാരാണ്. കലിഫോർണിയ, ടെക്സസ്, ഓറേഗോൺ എന്നിവിടങ്ങളിൽനിന്നാണു മിക്കവരെയും പിടികൂടിയത്. പഞ്ചാബിയും ഹിന്ദിയും സംസരിക്കുന്ന നിരവധി പേർ കസ്റ്റഡിയിലുണ്ടെന്ന് ഏഷ്യൻ പസഫിക് നെറ്റ് വർക് ഓഫ് ഓറേഗോൺ പ്രസ്താവനയിൽ അറിയിച്ചു. മൂന്നു പേരെ വീതം സെല്ലുകളിൽ അടച്ചിരിക്കുകയാണ്. ദിവസം 22 മണിക്കൂർവരെ ഇവർക്കു സെല്ലുകളിൽ കഴിയേണ്ടിവരുന്നു. ഭാര്യയും കുട്ടികളുമായി എത്തിയവരിൽ പലർക്കും കുടുംബാംഗങ്ങൾ എവിടെയാണെന്ന് അറിയില്ല.
കുട്ടികളെ വേർതിരിച്ചു പാർപ്പിക്കുന്ന ട്രംപിന്റെ കുടിയേറ്റ നയത്തെ ട്രംപിന്റെ ഭാര്യ മെലാനിയയും മുൻ പ്രഥമവനിത ലോറാ ബുഷും രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്.
ഇവരിൽ 52 പേർ ഇന്ത്യക്കാരാണെന്നു പറയപ്പെടുന്നു. ഭൂരിഭാഗവും സിക്കുകാരാണ്. കലിഫോർണിയ, ടെക്സസ്, ഓറേഗോൺ എന്നിവിടങ്ങളിൽനിന്നാണു മിക്കവരെയും പിടികൂടിയത്. പഞ്ചാബിയും ഹിന്ദിയും സംസരിക്കുന്ന നിരവധി പേർ കസ്റ്റഡിയിലുണ്ടെന്ന് ഏഷ്യൻ പസഫിക് നെറ്റ് വർക് ഓഫ് ഓറേഗോൺ പ്രസ്താവനയിൽ അറിയിച്ചു. മൂന്നു പേരെ വീതം സെല്ലുകളിൽ അടച്ചിരിക്കുകയാണ്. ദിവസം 22 മണിക്കൂർവരെ ഇവർക്കു സെല്ലുകളിൽ കഴിയേണ്ടിവരുന്നു. ഭാര്യയും കുട്ടികളുമായി എത്തിയവരിൽ പലർക്കും കുടുംബാംഗങ്ങൾ എവിടെയാണെന്ന് അറിയില്ല.
കുട്ടികളെ വേർതിരിച്ചു പാർപ്പിക്കുന്ന ട്രംപിന്റെ കുടിയേറ്റ നയത്തെ ട്രംപിന്റെ ഭാര്യ മെലാനിയയും മുൻ പ്രഥമവനിത ലോറാ ബുഷും രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്.