വാഷിംഗ്ടൺ ഡിസി: ബഹിരാകാശ പോരാട്ടങ്ങൾക്കായുള്ള പ്രത്യേക സേന അമേരിക്ക രൂപീകരിക്കുന്നു. ദേശീയ ബഹിരാകാശ സമിതി യോഗത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹിരാകാശം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിൽ ചൈനയോ മറ്റു രാജ്യങ്ങളോ അമേരിക്കയെ മറികടക്കുന്നത് താൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സായുധസേനയുടെ ആറാം വിഭാഗമായിരിക്കുമിത്. കര, വ്യോമ, നാവിക, തീരരക്ഷാ സേനകളും മറീൻ കോറുമാണ് മറ്റ് അഞ്ചെണ്ണം. വ്യോമസേനയിൽനിന്നു വ്യത്യസ്തവും എന്നാൽ അതിനു തുല്യവുമായിരിക്കും ബഹിരാകാശസേനയെന്ന് ട്രംപ് പറഞ്ഞു. ബഹിരാകാശത്തെ അവശിഷ്ടങ്ങൾ കുറയ്ക്കാൻ നിർദേശിക്കുന്ന പുതിയ നയത്തിലും ട്രംപ് ഒപ്പുവച്ചു.
ബഹിരാകാശസേനയെന്ന ആശയം കുറച്ചുനാളായി യുഎസ് നേതാക്കളുടെ പരിഗണനയിൽ ഉണ്ടായിരുന്നു. വ്യോമസേനയ്ക്ക് ഇപ്പോൾ തന്നെ ഒരു ബഹിരാകാശ കമാൻഡ് നിലവിലുള്ളതിനാൽ പുതിയ സേന അധികച്ചെലവായിരിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 1967ലെ ബഹിരാകാശ ഉടന്പടി പ്രകാരം രാജ്യങ്ങൾ വലിയ പ്രഹരശേഷിയുള്ള ആയുധങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതിനും ചന്ദ്രനിലടക്കം ആയുധങ്ങൾ പരീക്ഷിക്കുന്നതിനും സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. ഈ ഉടന്പടി കാര്യമായി പാലിക്കപ്പെടാറില്ല.
യുഎസ് സായുധസേനയുടെ ആറാം വിഭാഗമായിരിക്കുമിത്. കര, വ്യോമ, നാവിക, തീരരക്ഷാ സേനകളും മറീൻ കോറുമാണ് മറ്റ് അഞ്ചെണ്ണം. വ്യോമസേനയിൽനിന്നു വ്യത്യസ്തവും എന്നാൽ അതിനു തുല്യവുമായിരിക്കും ബഹിരാകാശസേനയെന്ന് ട്രംപ് പറഞ്ഞു. ബഹിരാകാശത്തെ അവശിഷ്ടങ്ങൾ കുറയ്ക്കാൻ നിർദേശിക്കുന്ന പുതിയ നയത്തിലും ട്രംപ് ഒപ്പുവച്ചു.
ബഹിരാകാശസേനയെന്ന ആശയം കുറച്ചുനാളായി യുഎസ് നേതാക്കളുടെ പരിഗണനയിൽ ഉണ്ടായിരുന്നു. വ്യോമസേനയ്ക്ക് ഇപ്പോൾ തന്നെ ഒരു ബഹിരാകാശ കമാൻഡ് നിലവിലുള്ളതിനാൽ പുതിയ സേന അധികച്ചെലവായിരിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 1967ലെ ബഹിരാകാശ ഉടന്പടി പ്രകാരം രാജ്യങ്ങൾ വലിയ പ്രഹരശേഷിയുള്ള ആയുധങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതിനും ചന്ദ്രനിലടക്കം ആയുധങ്ങൾ പരീക്ഷിക്കുന്നതിനും സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. ഈ ഉടന്പടി കാര്യമായി പാലിക്കപ്പെടാറില്ല.