ലക്നോ: ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ 19 പേരെ സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ചാരപ്രവർത്തനത്തിനുപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുമായി പരീക്ഷ എഴുതാനെത്തിയവരും വ്യാജപേരിൽ എത്തിയ സോൾവർമാരുമാണു പിടിയിലായത്. എട്ടുപേർ അലാഹാബാദിൽനിന്നും 11 പേർ ഗോരഖ്പുരിൽനിന്നും പിടിയിലായി. ഇന്നു നടക്കുന്ന രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ എത്തേണ്ടിയിരുന്ന മൂന്നുപേരും ഇവരിൽപ്പെടുന്നു. ഇവരിൽനിന്നു നാലു ലക്ഷം രൂപയും ഉദ്യോഗാർഥികളുടെ തിരിച്ചറിയിൽ രേഖകളും മൈക്രോഫോണുകൾ, ചെവിക്കുള്ളിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
അലാഹാബാദ് ഹൈക്കോടതിയിലെ അഭിഭാഷകനും അറസ്റ്റിലായവരിലുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽപേർ വലയിലാകുമെന്നാണു സൂചന. ചോദ്യപേപ്പർ ചോർന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു വ്യാജ ചോദ്യപേപ്പറാണെന്ന് ഉത്തർപ്രദേശ് ഐജി ഓം പ്രകാശ് സിംഗ് പറഞ്ഞു.
അലാഹാബാദ് ഹൈക്കോടതിയിലെ അഭിഭാഷകനും അറസ്റ്റിലായവരിലുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽപേർ വലയിലാകുമെന്നാണു സൂചന. ചോദ്യപേപ്പർ ചോർന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു വ്യാജ ചോദ്യപേപ്പറാണെന്ന് ഉത്തർപ്രദേശ് ഐജി ഓം പ്രകാശ് സിംഗ് പറഞ്ഞു.