ചെന്നൈ: പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി പോലീസ് വെടിവയ്പിനെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
വേദാന്ത സ്റ്റെർലൈറ്റ് ചെന്പുശുദ്ധീകരണശാലയ്ക്കെതിരേപ്രക്ഷോഭം നടത്തിയവർക്കെതിരേ കഴിഞ്ഞ 22 നാണ് വെടിവയ്പു നടന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രജനീകാന്ത് എന്നയാൾ നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പ്രതികരണം.
വേദാന്ത സ്റ്റെർലൈറ്റ് ചെന്പുശുദ്ധീകരണശാലയ്ക്കെതിരേപ്രക്ഷോഭം നടത്തിയവർക്കെതിരേ കഴിഞ്ഞ 22 നാണ് വെടിവയ്പു നടന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രജനീകാന്ത് എന്നയാൾ നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പ്രതികരണം.