ലോകകപ്പില്‍ ഉണ്ടാകാമായിരുന്ന എല്ലാ തെറ്റുകളും പരിഹരിക്കാനായി ഉപയോഗിച്ച പുതിയ സാങ്കേതിക വിദ്യയായ വിഎആറിനെതിരേ ഒരുവശത്ത് കുറ്റപ്പെടുത്തലുകള്‍ ഉയരുന്നു. മറുവശത്ത് അതിന്റെ നല്ല വശങ്ങളും ഉണ്ടാകുന്നുണ്ട്. 2018 റഷ്യ ലോകകപ്പില്‍ നാലു ദിവസം പൂര്‍ത്തിയായപ്പോള്‍ ഒരു ചുവപ്പ് കാര്‍ഡ് പോലും റഫറിമാര്‍ക്ക് എടുക്കേണ്ടിവന്നില്ല.
32 വര്‍ഷത്തിനുശേഷം ആദ്യമായാണ് ലോകകപ്പില്‍ ഇങ്ങനെ സംഭവിക്കുന്നത്. 1986നുശേഷം ആദ്യമായാണ് ഒരു മത്സരത്തില്‍ പുറത്തെടുക്കുന്ന ശരാശരി കാര്‍ഡുകളുടെ എണ്ണത്തില്‍ കുറവുണ്ടായത്. 11 മത്സരം കഴിഞ്ഞപ്പോള്‍ 32 മഞ്ഞക്കാര്‍ഡ് മാത്രമാണ് പുറത്തെടുക്കേണ്ടിവന്നത്. കഴിഞ്ഞ എട്ട് ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ പുറത്തെടുത്ത ചുവപ്പ് കാര്‍ഡുകളുടെ എണ്ണം എടുത്താല്‍. ലോകകപ്പിലെ ഓരോ പതിപ്പിലും പുറത്തെടുത്ത മഞ്ഞക്കാര്‍ഡിന്റെ എണ്ണത്തിന്റെ ശരാശരിയില്‍ വരും.
1990 വരെയുള്ള മത്സരങ്ങളില്‍ ആദ്യത്തെ ഒമ്പത് മത്സരം കഴിയുമ്പോള്‍ കുറഞ്ഞത് ഒരു ചുവപ്പ് കാര്‍ഡെങ്കിലും എടുക്കേണ്ടിവന്നിരുന്നു. 1986 ലോകകപ്പില്‍ 16-ാം മത്സരത്തിലാണ് ചുവപ്പ് കാര്‍ഡ് എടുത്തത്.
ചുവപ്പ് കാര്‍ഡ് ചരിത്രം
1986: ആദ്യത്തെ ചുവപ്പ് കാര്‍ഡ് 16-ാം മത്സരത്തില്‍
1990: ആദ്യ മത്സരത്തില്‍ രണ്ടു ചുവപ്പ് കാര്‍ഡ്
1994: ആദ്യത്തെ ചുവപ്പ് കാര്‍ഡ് ആദ്യ മത്സരത്തില്‍
1998: ആദ്യത്തെ ചുവപ്പ് കാര്‍ഡ് അഞ്ചാം മത്സരത്തില്‍
2002: ആദ്യത്തെ ചുവപ്പ് കാര്‍ഡ് ഒമ്പതാം മത്സരത്തില്‍
2006: ആദ്യത്തെ ചുവപ്പ് കാര്‍ഡ് മൂന്നാം മത്സരത്തില്‍
2010: ആദ്യത്തെ ചുവപ്പ് കാര്‍ഡ് രണ്ടാം മത്സരത്തില്‍
2014: ആദ്യത്തെ ചുവപ്പ് കാര്‍ഡ് ആറാം മത്സരത്തില്‍
ചുവപ്പ് വീശാതെ റഫറിമാർ
01:01 AM Jun 19, 2018 | Deepika.com