വാ ഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളിൽനിന്നു വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി യുഎസിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്നു.
രണ്ടായിരത്തോളം കുട്ടികളെ ഇങ്ങനെ വേർപെടുത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ പ്രഥമവനിത മെലാനിയ ട്രംപും മുൻ പ്രഥമവനിത ലോറ ബുഷും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവന്നു.
കുട്ടികളെ കുടുംബത്തിൽനിന്നു വേർപ്പെടുത്തുന്നതിനെ താൻ വെറുക്കുന്നുവെന്ന് മെലാനിയ പ്രസ്താവനയിൽ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ നടപടി ക്രൂരവും അധാർമികവുമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിലെഴുതിയ പ്രത്യേക ലേഖനത്തിൽ ലോറ ബുഷ് ചൂണ്ടിക്കാട്ടി.
മെക്സിക്കൻ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കിയത്. രേഖകളില്ലാതെ എത്തുന്നവരെയെല്ലാം പിടികൂടി ക്രിമിനൽ വിചാരണ ചെയ്യാനാണു നീക്കം. ഇവർക്കൊപ്പമുള്ള കുട്ടികൾക്കെതിരേ കേസെടുക്കുന്നില്ല. രക്ഷിതാക്കളെ ജയിലിൽ അടയ്ക്കുന്പോൾ കുട്ടികളെ വേറെ താമസിപ്പിക്കുകയാണ്. മേയ് മുതലാണ് ഈ നടപടി ആരംഭിച്ചത്. ആറാഴ്ചയ്ക്കകം ശിശുക്കളടക്കം രണ്ടായിരം കുട്ടികൾ രക്ഷിതാക്കളിൽനിന്നു വേർപെടുത്തപ്പെട്ടു.
ഇതിനെ ചോദ്യം ചെയ്ത് ട്രംപിന്റെ പത്നി മെലാനിയും മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ പത്നി ലോറയും രംഗത്തുവന്നതോടെ വിഷയം കൂടുതൽ ചൂടുപിടിച്ചു. കുട്ടികളെ വേർപെടുത്തുന്നതിനെ താനും ഇഷ്ടപ്പെടുന്നില്ലെന്നാണ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. കുട്ടികളെ വേർപെടുത്താൻ നിയമത്തിൽ പറയുന്നില്ലെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടി.
രണ്ടായിരത്തോളം കുട്ടികളെ ഇങ്ങനെ വേർപെടുത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ പ്രഥമവനിത മെലാനിയ ട്രംപും മുൻ പ്രഥമവനിത ലോറ ബുഷും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവന്നു.
കുട്ടികളെ കുടുംബത്തിൽനിന്നു വേർപ്പെടുത്തുന്നതിനെ താൻ വെറുക്കുന്നുവെന്ന് മെലാനിയ പ്രസ്താവനയിൽ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ നടപടി ക്രൂരവും അധാർമികവുമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിലെഴുതിയ പ്രത്യേക ലേഖനത്തിൽ ലോറ ബുഷ് ചൂണ്ടിക്കാട്ടി.
മെക്സിക്കൻ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കിയത്. രേഖകളില്ലാതെ എത്തുന്നവരെയെല്ലാം പിടികൂടി ക്രിമിനൽ വിചാരണ ചെയ്യാനാണു നീക്കം. ഇവർക്കൊപ്പമുള്ള കുട്ടികൾക്കെതിരേ കേസെടുക്കുന്നില്ല. രക്ഷിതാക്കളെ ജയിലിൽ അടയ്ക്കുന്പോൾ കുട്ടികളെ വേറെ താമസിപ്പിക്കുകയാണ്. മേയ് മുതലാണ് ഈ നടപടി ആരംഭിച്ചത്. ആറാഴ്ചയ്ക്കകം ശിശുക്കളടക്കം രണ്ടായിരം കുട്ടികൾ രക്ഷിതാക്കളിൽനിന്നു വേർപെടുത്തപ്പെട്ടു.
ഇതിനെ ചോദ്യം ചെയ്ത് ട്രംപിന്റെ പത്നി മെലാനിയും മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ പത്നി ലോറയും രംഗത്തുവന്നതോടെ വിഷയം കൂടുതൽ ചൂടുപിടിച്ചു. കുട്ടികളെ വേർപെടുത്തുന്നതിനെ താനും ഇഷ്ടപ്പെടുന്നില്ലെന്നാണ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. കുട്ടികളെ വേർപെടുത്താൻ നിയമത്തിൽ പറയുന്നില്ലെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടി.