വാഷിംഗ്ടൺ ഡിസി: അഭയാർഥികൾക്ക് നിർബാധം രാജ്യത്തു പ്രവേശനം അനുവദിക്കുന്ന ജർമനിയുടെ നേതാക്കൾക്കെതിരേ അവിടത്തെ ജനങ്ങൾ തിരിഞ്ഞിരിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ട്രംപ്.
അഭയാർഥികളോട് അനുഭാവം കാണിക്കുന്ന ജർമൻ ചാൻസലർ ആംഗല മെർക്കലും, അഭയാർഥികളെ തിരിച്ചയയ്ക്കണമെന്നു വാദിക്കുന്ന ആഭ്യന്തരമന്ത്രി ഹേഴ്സ്റ്റ് സീഹോഫറും തമ്മിലുള്ള ഭിന്നത മൂർച്ഛിച്ച പശ്ചാത്തലത്തിലാണു ട്രംപിന്റെ അഭിപ്രായപ്രകടനം.
ജർമനിയിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം അഭയാർഥികളാണെന്നു പറഞ്ഞ ട്രംപ്, യൂറോപ്പിന്റെ സംസ്കാരം കുടിയേറ്റക്കാർ മാറ്റിമറിക്കുകയാണന്നും കുറ്റപ്പെടുത്തി. അഭയാർഥികൾക്കു നിർബാധം പ്രവേശനം അനുവദിച്ച യൂറോപ്യൻ സർക്കാരുകൾ വലിയ തെറ്റാണു ചെയ്തത്. യൂറോപ്പ് നേരിടുന്ന തരത്തിലുള്ള ഭീഷണിയാണ് അമേരിക്ക ഇപ്പോൾ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇതേസമയം, കുറ്റകൃത്യ നിരക്കിലെ വർധന സംബന്ധിച്ച് ട്രംപ് പറഞ്ഞത് യഥാർഥ വസ്തുതയുമായി പൊരുത്തപ്പെടുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ മൂന്നു ദശകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യനിരക്കാണ് 2017ൽ ജർമനിയിൽ രേഖപ്പെടുത്തിയത്.
അഭയാർഥികളോട് അനുഭാവം കാണിക്കുന്ന ജർമൻ ചാൻസലർ ആംഗല മെർക്കലും, അഭയാർഥികളെ തിരിച്ചയയ്ക്കണമെന്നു വാദിക്കുന്ന ആഭ്യന്തരമന്ത്രി ഹേഴ്സ്റ്റ് സീഹോഫറും തമ്മിലുള്ള ഭിന്നത മൂർച്ഛിച്ച പശ്ചാത്തലത്തിലാണു ട്രംപിന്റെ അഭിപ്രായപ്രകടനം.
ജർമനിയിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം അഭയാർഥികളാണെന്നു പറഞ്ഞ ട്രംപ്, യൂറോപ്പിന്റെ സംസ്കാരം കുടിയേറ്റക്കാർ മാറ്റിമറിക്കുകയാണന്നും കുറ്റപ്പെടുത്തി. അഭയാർഥികൾക്കു നിർബാധം പ്രവേശനം അനുവദിച്ച യൂറോപ്യൻ സർക്കാരുകൾ വലിയ തെറ്റാണു ചെയ്തത്. യൂറോപ്പ് നേരിടുന്ന തരത്തിലുള്ള ഭീഷണിയാണ് അമേരിക്ക ഇപ്പോൾ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇതേസമയം, കുറ്റകൃത്യ നിരക്കിലെ വർധന സംബന്ധിച്ച് ട്രംപ് പറഞ്ഞത് യഥാർഥ വസ്തുതയുമായി പൊരുത്തപ്പെടുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ മൂന്നു ദശകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യനിരക്കാണ് 2017ൽ ജർമനിയിൽ രേഖപ്പെടുത്തിയത്.