ബോഗട്ട: കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ഗുസ്താവോ പെട്രോയെ പരാജയപ്പെടുത്തി രാഷ്ട്രീയത്തിൽ നവാഗതനായ വലതുപക്ഷ സ്ഥാനാർഥി ഐവൻ ഡുക്യു അധികാരത്തിലെത്തി.
ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ ഐവന്‍ 54 ശതമാനം വോട്ടു കിട്ടി. 2016ൽ മാർക്സിറ്റ് ഫാർക് ഗറില്ലകളുമായി ഉണ്ടാക്കിയ സമാധാനകരാർ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടു ദീർഘിച്ച അരാജകത്വത്തിന് വിരാമമിട്ട കരാറാണിത്. ആയുധം താഴെ വച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ ഗറില്ലകൾ സമ്മതിച്ചിരുന്നു. എന്നാൽ സായുധ സമരകാലത്തെ കുറ്റങ്ങൾക്ക് നിസാര ശിക്ഷ പോരെന്നാണ് ഐവന്റെ നിലപാട്. വിദ്വേഷമില്ലാതെ ഭരണം നടത്തുമെന്നും രാജ്യത്ത് ഐക്യം സ്ഥാപിക്കുമെന്നും ഐവൻ വ്യക്തമാക്കി.
ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ ഐവന്‍ 54 ശതമാനം വോട്ടു കിട്ടി. 2016ൽ മാർക്സിറ്റ് ഫാർക് ഗറില്ലകളുമായി ഉണ്ടാക്കിയ സമാധാനകരാർ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടു ദീർഘിച്ച അരാജകത്വത്തിന് വിരാമമിട്ട കരാറാണിത്. ആയുധം താഴെ വച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ ഗറില്ലകൾ സമ്മതിച്ചിരുന്നു. എന്നാൽ സായുധ സമരകാലത്തെ കുറ്റങ്ങൾക്ക് നിസാര ശിക്ഷ പോരെന്നാണ് ഐവന്റെ നിലപാട്. വിദ്വേഷമില്ലാതെ ഭരണം നടത്തുമെന്നും രാജ്യത്ത് ഐക്യം സ്ഥാപിക്കുമെന്നും ഐവൻ വ്യക്തമാക്കി.