ന്യൂഡൽഹി: ലഫ്. ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു പിന്തുണയുമായി നാലു മുഖ്യമന്ത്രിമാർ രംഗത്തെത്തിയതോടെ അതു കേന്ദ്രത്തിനെതിരേയുള്ള പുതിയ രാഷ്ട്രീയ നീക്കമായി. കോൺഗ്രസ് ഈ കൂട്ടായ്മയിൽ ഇല്ല. കേജരിവാളിന്റെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഈ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയോടു നേരിട്ട് ആവശ്യപ്പെട്ടതിനു പിന്നാലെ ആം ആദ്മി പാർട്ടി സിപിഎമ്മിനൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാർച്ചും നടത്തി.
നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിനെത്തിയ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നീ മുഖ്യമന്ത്രിമാർ ശനിയാഴ്ച കേജരിവാളിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ലഫ്. ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ സമരം നടത്തുന്ന കേജരിവാളിനെ കാണാൻ മുഖ്യമന്ത്രിമാർക്ക് അനുവാദം കിട്ടിയില്ല.
ഡൽഹിയിൽ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ രീതിയിൽ കേന്ദ്രം ഇടപെടുകയാണെന്നാണ് മുഖ്യമന്ത്രിമാരുടെ നിലപാട്. ബിജെപി ഇതര സംസ്ഥാനങ്ങളോടു കേന്ദ്രം കാട്ടുന്ന സമീപനത്തിന്റെ ഉദാഹരണമാണിത്. ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കേണ്ടതു ജനാധിപത്യത്തിന്റെ നിലനിൽപിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രിമാർ ചൂണ്ടിക്കാട്ടുന്നു. ബംഗാളിലെ ആജന്മശത്രുക്കളായ തൃണമൂൽ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിമാരായ മമത ബാനർജിയും പിണറായി വിജയനും ഈ വിഷയത്തിൽ ഒന്നിച്ചു നിന്നതും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്.
മാർച്ച് തടഞ്ഞ് പോലീസ്; മെട്രോ സ്റ്റേഷൻ അടച്ചിട്ടു
ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രധാനമന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മണ്ഡി ഹൗസിൽനിന്നു വൈകുന്നേരം അഞ്ചോടെ ആരംഭിച്ച മാർച്ച് സൻസദ് മാർഗിൽ ബാരിക്കേഡ് ഉയർത്തിയാണു തടഞ്ഞത്. സിപിഎം പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മാർച്ചിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ്‍ മാർഗിലേത് അടക്കം അഞ്ച് മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചു. പ്രധാന റോഡുകളിലെ ഗതാഗതവും പൂർണമായി വഴിതിരിച്ചുവിട്ടു. ആയിരക്കണക്കിനു പോലീസ് ഉദ്യോഗസ്ഥരെയും പലയിടത്തായി വിന്യസിച്ചിരുന്നു.
നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിനെത്തിയ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നീ മുഖ്യമന്ത്രിമാർ ശനിയാഴ്ച കേജരിവാളിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ലഫ്. ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ സമരം നടത്തുന്ന കേജരിവാളിനെ കാണാൻ മുഖ്യമന്ത്രിമാർക്ക് അനുവാദം കിട്ടിയില്ല.
ഡൽഹിയിൽ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ രീതിയിൽ കേന്ദ്രം ഇടപെടുകയാണെന്നാണ് മുഖ്യമന്ത്രിമാരുടെ നിലപാട്. ബിജെപി ഇതര സംസ്ഥാനങ്ങളോടു കേന്ദ്രം കാട്ടുന്ന സമീപനത്തിന്റെ ഉദാഹരണമാണിത്. ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കേണ്ടതു ജനാധിപത്യത്തിന്റെ നിലനിൽപിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രിമാർ ചൂണ്ടിക്കാട്ടുന്നു. ബംഗാളിലെ ആജന്മശത്രുക്കളായ തൃണമൂൽ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിമാരായ മമത ബാനർജിയും പിണറായി വിജയനും ഈ വിഷയത്തിൽ ഒന്നിച്ചു നിന്നതും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്.
മാർച്ച് തടഞ്ഞ് പോലീസ്; മെട്രോ സ്റ്റേഷൻ അടച്ചിട്ടു
ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രധാനമന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മണ്ഡി ഹൗസിൽനിന്നു വൈകുന്നേരം അഞ്ചോടെ ആരംഭിച്ച മാർച്ച് സൻസദ് മാർഗിൽ ബാരിക്കേഡ് ഉയർത്തിയാണു തടഞ്ഞത്. സിപിഎം പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മാർച്ചിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ്‍ മാർഗിലേത് അടക്കം അഞ്ച് മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചു. പ്രധാന റോഡുകളിലെ ഗതാഗതവും പൂർണമായി വഴിതിരിച്ചുവിട്ടു. ആയിരക്കണക്കിനു പോലീസ് ഉദ്യോഗസ്ഥരെയും പലയിടത്തായി വിന്യസിച്ചിരുന്നു.