ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരേ ഐഎഎസ് ഉദ്യോഗസ്ഥർ സമരം നടത്തുകയാണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വാദത്തിനെതിരേ ഐഎഎസ് അസോസിയേഷൻ രംഗത്ത്.
തങ്ങൾ സമരത്തിലല്ലെന്നും തങ്ങളെ രാഷ്ട്രീയ കാരണങ്ങൾക്കു വേണ്ടി കരുക്കളാക്കരുതെന്നും അസോസിയേഷൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി സമൂഹമാധ്യമങ്ങളിലും മറ്റും ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തിഹത്യ നടത്തുകയാണെന്നും അവർ ആരോപിച്ചു.
ഡൽഹി സർക്കാരിനെതിരേ ഐഎഎസ് ഉദ്യോഗസ്ഥർ നാലു മാസമായി സമരത്തിലാണെന്നു പറഞ്ഞ് ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ ഒൗദ്യോഗിക വസതിയിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം വലിയ കോളിളക്കത്തിനു തിരികൊളുത്തിയതോടെയാണ് പ്രതിരോധിച്ച് ഐഎഎസ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ വകുപ്പിലും ഐഎഎസ് ഓഫീസർമാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെ ന്ന് അസോസിയേഷൻ പ്രതിനിധി മനീഷ സക്സേന പറഞ്ഞു. സർക്കാരിന്റെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും അവരവരുടേതായ ജോലികൾ ചെയ്യുന്നുണ്ട്. ചിലപ്പോൾ അവധി ദിവസങ്ങളിലും തങ്ങൾ ജോലി ചെയ്യാറുണ്ടെ ന്നും മനീഷ സക്സേന പറഞ്ഞു.
അതേസമയം, രാഷ്ട്രീയ കാരണങ്ങൾക്കു വേണ്ടി തങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വർഷ ജോഷി പറഞ്ഞു. തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നതിന് അനുവദിക്കണമെന്നും അവർ പറഞ്ഞു. നാലു മാസമായി ചുമതലയിൽ നിന്നു വിട്ടുനിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ജോലിയിൽ തിരിച്ചുകയറാൻ നിർദേശം നൽകുക, റേഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേജരിവാളും സംഘവും ലഫ്. ഗവർണറുടെ വസതിയിൽ ധർണ നടത്തുന്നത്.
തങ്ങൾ സമരത്തിലല്ലെന്നും തങ്ങളെ രാഷ്ട്രീയ കാരണങ്ങൾക്കു വേണ്ടി കരുക്കളാക്കരുതെന്നും അസോസിയേഷൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി സമൂഹമാധ്യമങ്ങളിലും മറ്റും ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തിഹത്യ നടത്തുകയാണെന്നും അവർ ആരോപിച്ചു.
ഡൽഹി സർക്കാരിനെതിരേ ഐഎഎസ് ഉദ്യോഗസ്ഥർ നാലു മാസമായി സമരത്തിലാണെന്നു പറഞ്ഞ് ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ ഒൗദ്യോഗിക വസതിയിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം വലിയ കോളിളക്കത്തിനു തിരികൊളുത്തിയതോടെയാണ് പ്രതിരോധിച്ച് ഐഎഎസ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ വകുപ്പിലും ഐഎഎസ് ഓഫീസർമാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെ ന്ന് അസോസിയേഷൻ പ്രതിനിധി മനീഷ സക്സേന പറഞ്ഞു. സർക്കാരിന്റെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും അവരവരുടേതായ ജോലികൾ ചെയ്യുന്നുണ്ട്. ചിലപ്പോൾ അവധി ദിവസങ്ങളിലും തങ്ങൾ ജോലി ചെയ്യാറുണ്ടെ ന്നും മനീഷ സക്സേന പറഞ്ഞു.
അതേസമയം, രാഷ്ട്രീയ കാരണങ്ങൾക്കു വേണ്ടി തങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വർഷ ജോഷി പറഞ്ഞു. തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നതിന് അനുവദിക്കണമെന്നും അവർ പറഞ്ഞു. നാലു മാസമായി ചുമതലയിൽ നിന്നു വിട്ടുനിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ജോലിയിൽ തിരിച്ചുകയറാൻ നിർദേശം നൽകുക, റേഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേജരിവാളും സംഘവും ലഫ്. ഗവർണറുടെ വസതിയിൽ ധർണ നടത്തുന്നത്.