ന്യൂഡൽഹി: 13000 കോടി രൂപയു ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിനുപിന്നാലെ രാജ്യംവിട്ട ഡയമണ്ട് വ്യാപാരി നീരവ് മോദിക്കെതിരേ ഒന്നിലധികം പാസ്പോർട്ട് കൈവശം വച്ചതിനു സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു.
ആറ് ഇന്ത്യൻ പാസ്പോർട്ടുകളാണ് മോദിയുടെ കൈവശമുണ്ടായിരുന്നത്. ഇതിൽ രണ്ടു പാസ്പോർട്ടുകൾ മാത്രമാണു മോദി ഉപയോഗിച്ചത്. ബെൽജിയത്തിൽ മോദിയുടെ നീക്കങ്ങൾ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ നിരീക്ഷിച്ചുവരുന്നതിനിടെ മോദി ലണ്ടനിലേക്കു കടക്കുകയായിരുന്നു.
ഒരു പാസ്പോർട്ടിൽ മാത്രമാണു പൂർണനാമം രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ പാസ്പോർട്ട് അന്വേഷണ ഏജൻസികൾ കണ്ടുകെട്ടിയിരുന്നു. മറ്റേതെങ്കിലും രാജ്യം നല്കിയ പാസ്പോർട്ട് ഉപയോഗിച്ചാണോ മോദി ലോകം ചുറ്റുന്നതെന്നും ഇന്റർപോൾ അന്വേഷിച്ചുവരികയാണ്.
ആറ് ഇന്ത്യൻ പാസ്പോർട്ടുകളാണ് മോദിയുടെ കൈവശമുണ്ടായിരുന്നത്. ഇതിൽ രണ്ടു പാസ്പോർട്ടുകൾ മാത്രമാണു മോദി ഉപയോഗിച്ചത്. ബെൽജിയത്തിൽ മോദിയുടെ നീക്കങ്ങൾ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ നിരീക്ഷിച്ചുവരുന്നതിനിടെ മോദി ലണ്ടനിലേക്കു കടക്കുകയായിരുന്നു.
ഒരു പാസ്പോർട്ടിൽ മാത്രമാണു പൂർണനാമം രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ പാസ്പോർട്ട് അന്വേഷണ ഏജൻസികൾ കണ്ടുകെട്ടിയിരുന്നു. മറ്റേതെങ്കിലും രാജ്യം നല്കിയ പാസ്പോർട്ട് ഉപയോഗിച്ചാണോ മോദി ലോകം ചുറ്റുന്നതെന്നും ഇന്റർപോൾ അന്വേഷിച്ചുവരികയാണ്.