ന്യൂഡൽഹി: കാഷ്മീർ വിഷയത്തിൽ പരിഹാരം കാണാൻ കഴിയാത്തതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പരാജയമെന്നു കോൺഗ്രസ്. കാഷ്മീരിലെ ദുരവസ്ഥയെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിനെ ഖണ്ഡിക്കാൻ മോദിക്കു കഴിയുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
അമർനാഥ് യാത്രയിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയെക്കുറിച്ച് കൈക്കൊണ്ട നടപടികൾ പൊതുജനങ്ങളെ അറിയിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കാഷ്മീരിൽ നാലുവർഷമായി ഓൾ പാർട്ടി മാറ്റിംഗ് വിളിച്ചുചേർക്കാൻ കോൺഗ്രസ് കാത്തിരിക്കുകയാണെന്നും ഖേര കൂട്ടിച്ചേർത്തു. 1990 കളിലേക്കാൾ കാഷ്മീർ താഴ്വരയിലെ പ്രശ്നം കൂടുതൽ സങ്കീർണമായി. ക്രമസമാധാന പ്രശ്നങ്ങൾമൂലം അനന്തനാഗിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പു നടത്താൻ കഴിയാത്ത അവസ്ഥ തെരഞ്ഞെടുപ്പു കമ്മീഷനുണ്ടായി.
ഏഴു ശതമാനമായിരുന്നു പോളിംഗ് നടന്നത്. യുപിഎ കാലത്ത് ഇത് 71 ശതമാനമായിരുന്നു. 27 ദിവസത്തിനുള്ളിൽ അതിർത്തിക്കപ്പുറത്തുനിന്ന് 57 പ്രധാന ആക്രമണങ്ങളാണ് ഇന്ത്യക്കു നേരേയുണ്ടായത്. ലോകം അതിർത്തിപ്രശ്നമായി കാഷ്മീരിനെ കാണുന്പോൾ അതിനു വർഗീയ നിറം കൊടുക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും ഖേര പറഞ്ഞു.
അമർനാഥ് യാത്രയിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയെക്കുറിച്ച് കൈക്കൊണ്ട നടപടികൾ പൊതുജനങ്ങളെ അറിയിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കാഷ്മീരിൽ നാലുവർഷമായി ഓൾ പാർട്ടി മാറ്റിംഗ് വിളിച്ചുചേർക്കാൻ കോൺഗ്രസ് കാത്തിരിക്കുകയാണെന്നും ഖേര കൂട്ടിച്ചേർത്തു. 1990 കളിലേക്കാൾ കാഷ്മീർ താഴ്വരയിലെ പ്രശ്നം കൂടുതൽ സങ്കീർണമായി. ക്രമസമാധാന പ്രശ്നങ്ങൾമൂലം അനന്തനാഗിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പു നടത്താൻ കഴിയാത്ത അവസ്ഥ തെരഞ്ഞെടുപ്പു കമ്മീഷനുണ്ടായി.
ഏഴു ശതമാനമായിരുന്നു പോളിംഗ് നടന്നത്. യുപിഎ കാലത്ത് ഇത് 71 ശതമാനമായിരുന്നു. 27 ദിവസത്തിനുള്ളിൽ അതിർത്തിക്കപ്പുറത്തുനിന്ന് 57 പ്രധാന ആക്രമണങ്ങളാണ് ഇന്ത്യക്കു നേരേയുണ്ടായത്. ലോകം അതിർത്തിപ്രശ്നമായി കാഷ്മീരിനെ കാണുന്പോൾ അതിനു വർഗീയ നിറം കൊടുക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും ഖേര പറഞ്ഞു.