പുതുച്ചേരി: പുതുച്ചേരി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ അണലിപ്പാന്പിനെ കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. ഒടുവിൽ അണലിയെ പിടികൂടി പുറത്താക്കി. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ പങ്കെടുക്കുന്ന യോഗം നടക്കേണ്ടിയിരുന്ന മുറിയിലാണ് അതീവ വിഷമുള്ള ആറടി നീളമുള്ള അണലിയെ കണ്ടെത്തിയത്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുദാസ് മൊഹാപാത്രയാണ് സോഫയുടെ അടിയിൽ കിടന്ന അണലിയെ കണ്ടത്.
തുടർന്ന് വിമാനത്താവളത്തിലെ ജീവനക്കാരി ചൂൽ ഉപയോഗിച്ച് പാന്പിനെ പുറത്താക്കാൻ ശ്രമിച്ചു. ഈ സമയം ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ തിയാഗോ സ്ഥലത്തെത്തി പാന്പിനെ പുറത്താക്കാൻ ശ്രമിച്ചു. ഒടുവിൽ തിയാഗോ പാന്പിനെ പിടികൂടി.
പാന്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി. പാന്പിനെ പിടികൂടിയ തിയാഗോയ്ക്ക് കാഷ് അവാർഡും ധീരതയ്ക്കുള്ള പ്രശംസാപത്രവും ഡിജിപി എസ്.കെ. ഗൗതം സമ്മാനിച്ചു. പാന്പിനെ പുറത്താക്കാൻ ശ്രമിച്ച ജീവനക്കാരിയെ ഇന്ന് ആദരിക്കുമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.
തുടർന്ന് വിമാനത്താവളത്തിലെ ജീവനക്കാരി ചൂൽ ഉപയോഗിച്ച് പാന്പിനെ പുറത്താക്കാൻ ശ്രമിച്ചു. ഈ സമയം ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ തിയാഗോ സ്ഥലത്തെത്തി പാന്പിനെ പുറത്താക്കാൻ ശ്രമിച്ചു. ഒടുവിൽ തിയാഗോ പാന്പിനെ പിടികൂടി.
പാന്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി. പാന്പിനെ പിടികൂടിയ തിയാഗോയ്ക്ക് കാഷ് അവാർഡും ധീരതയ്ക്കുള്ള പ്രശംസാപത്രവും ഡിജിപി എസ്.കെ. ഗൗതം സമ്മാനിച്ചു. പാന്പിനെ പുറത്താക്കാൻ ശ്രമിച്ച ജീവനക്കാരിയെ ഇന്ന് ആദരിക്കുമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.