സാരാൻസ്ക്: ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ ഡെന്മാർക്ക് ഏകപക്ഷീയമായ ഒരു ഗോളിനു പെറുവിനെ തോൽപ്പിച്ചു. ആദ്യ പകുതി ഗോൾരഹിത സമനിലയാകുകയായിരുന്നു. 59-ാം മിനിറ്റിൽ യൂസഫ് യുറേ പോൾസണ്‍ ഡെന്മാർക്കിനെ മുന്നിലെത്തിച്ചു.
ക്രിസ്റ്റ്യൻ എറിക്സന്റെ പാസിൽനിന്നായിരുന്നു ഗോൾ. ഡെന്മാർക്കിനേക്കാൾ ആക്രമണത്തിൽ പെറുവാണ് മുന്നിൽനിന്നത്. എന്നാൽ, ഗോൾകീപ്പർ കാസ്പർ ഷ്മൈക്കിളിന്റെ പ്രകടനം പെറുവിനെ ഗോൾ നേടാൻ അനുവദിച്ചില്ല. ഫിനിഷിംഗിലെ പോരായ്മയും പെറുവിനു തിരിച്ചടിയായി. 36 വർഷത്തിനുശേഷമാണ് പെറു ലോകകപ്പ് വേദിയിലെത്തിയത്.
ഡെൻമാർക്കിനു ജയം
02:29 AM Jun 17, 2018 | Deepika.com