ന്യൂഡൽഹി: ഓർമയുണ്ടോ ഒരു വാഗ്ദാനം എന്നു മുക്തികാന്ത ചോദിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മറുപടിക്കായി പലവട്ടം ആലോചിക്കേണ്ടിവരും. ഓർമ കാണില്ല, ഒരുപാട് വാഗ്ദാനങ്ങൾ ഇതുപോലെ കൊടുത്തിട്ടുണ്ടല്ലോ എന്നാണ് അടുത്ത ചോദ്യമെങ്കിൽ കുറ്റം പറയാനുമാകില്ല. ഫിറ്റ്നസ് ചലഞ്ചുകളുടെയും ലോകസഞ്ചാരത്തിന്റെയും തിരക്കുകൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു വർഷം മുൻപ് ഒഡീഷയിലെ റൂർക്കല നിവാസികൾക്ക് ഒരു വാക്കു കൊടുത്ത കാര്യം മറന്നു പോയിക്കാണും.
എന്നാൽ, മറവിയിൽനിന്ന് ഓർമയിലേക്ക് എത്താൻ മുക്തികാന്ത ബിസ്വാൾ എന്ന യുവാവ് ഇന്നലെ വരെ നടന്നു തീർത്തത് 1350 കിലോമീറ്റർ ദൂരമാണ്. നാട്ടിൽ ഒരു നല്ല ആശുപത്രിയും പുഴ കടക്കാനൊരു പാലവും എന്ന ആഗ്രഹവുമായി കഴിഞ്ഞ ഏപ്രിൽ 16നു ഒഡീഷയിലെ റൂർക്കലയിൽ നിന്ന് അയാൾ ഡൽഹിയിലേക്കു നടന്നു തുടങ്ങി.
മോദിയുടെ വാഗ്ദാനം
2015ൽ ഒഡീഷ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റൂർക്കലയിലെ ഇസ്പാത് ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ ഒരുക്കുമെന്നും മെഡിക്കൽ കോളജാക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു. ദേശീയപാത 143ന്റെ ഭാഗമായ രണ്ടാം ബ്രഹ്മാണി പാലത്തിന്റെ പണി പൂർത്തിയാക്കുമെന്നും മോദി പറഞ്ഞിരുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ യാതന തുടരുക തന്നെ.
പുറപ്പാടിന്റെ കാരണം
ഗ്രാമത്തിലെ ദുരിതം കണ്ടുമടുത്താണ് താൻ ഈ യാത്രയ്ക്ക് പുറപ്പെട്ടതെന്നാണ് പ്രതിമ നിർമാണ തൊഴിലാളിയായ മുക്തികാന്ത് പറയുന്നത്. ഇസ്പാത് ആശുപത്രിയുടെ അവസ്ഥ വളരെ പതിതാപകരമാണ്. ചികിത്സകിട്ടാതെ ദിവസവും ആളുകൾ മരിക്കുന്നു. ശിശുമരണ നിരക്കും വളരെ കൂടുതലാണ്.
യാത്ര പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടുമെന്നും അതിലൂടെ ഗ്രാമത്തിൽ അടിസ്ഥാന സൗകര്യം എത്തിച്ചേരുമെന്നുമുള്ള വിശ്വാസത്തിലാണ് ബിസ്വാൾ.
വെയിലേറ്റു വാടാതെ
ആഗ്രയിൽനിന്നു ഡൽഹിയിലേക്കുള്ള വഴിയിൽ ദേശീയ പാതയിൽ മുക്തികാന്തയെ കൊടുംചൂടും കൊടിയ ക്ഷീണവും വീഴ്ത്തിക്കളഞ്ഞു. ക്ഷീണം ആശുപത്രിക്കിടക്കയിലാക്കി എങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ഈ മുപ്പതുകാരൻ. നടന്നുതന്നെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് വാഗ്ദാനം ഓർമിപ്പിക്കണം.
സെബി മാത്യു
എന്നാൽ, മറവിയിൽനിന്ന് ഓർമയിലേക്ക് എത്താൻ മുക്തികാന്ത ബിസ്വാൾ എന്ന യുവാവ് ഇന്നലെ വരെ നടന്നു തീർത്തത് 1350 കിലോമീറ്റർ ദൂരമാണ്. നാട്ടിൽ ഒരു നല്ല ആശുപത്രിയും പുഴ കടക്കാനൊരു പാലവും എന്ന ആഗ്രഹവുമായി കഴിഞ്ഞ ഏപ്രിൽ 16നു ഒഡീഷയിലെ റൂർക്കലയിൽ നിന്ന് അയാൾ ഡൽഹിയിലേക്കു നടന്നു തുടങ്ങി.
മോദിയുടെ വാഗ്ദാനം
2015ൽ ഒഡീഷ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റൂർക്കലയിലെ ഇസ്പാത് ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ ഒരുക്കുമെന്നും മെഡിക്കൽ കോളജാക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു. ദേശീയപാത 143ന്റെ ഭാഗമായ രണ്ടാം ബ്രഹ്മാണി പാലത്തിന്റെ പണി പൂർത്തിയാക്കുമെന്നും മോദി പറഞ്ഞിരുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ യാതന തുടരുക തന്നെ.
പുറപ്പാടിന്റെ കാരണം
ഗ്രാമത്തിലെ ദുരിതം കണ്ടുമടുത്താണ് താൻ ഈ യാത്രയ്ക്ക് പുറപ്പെട്ടതെന്നാണ് പ്രതിമ നിർമാണ തൊഴിലാളിയായ മുക്തികാന്ത് പറയുന്നത്. ഇസ്പാത് ആശുപത്രിയുടെ അവസ്ഥ വളരെ പതിതാപകരമാണ്. ചികിത്സകിട്ടാതെ ദിവസവും ആളുകൾ മരിക്കുന്നു. ശിശുമരണ നിരക്കും വളരെ കൂടുതലാണ്.
യാത്ര പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടുമെന്നും അതിലൂടെ ഗ്രാമത്തിൽ അടിസ്ഥാന സൗകര്യം എത്തിച്ചേരുമെന്നുമുള്ള വിശ്വാസത്തിലാണ് ബിസ്വാൾ.
വെയിലേറ്റു വാടാതെ
ആഗ്രയിൽനിന്നു ഡൽഹിയിലേക്കുള്ള വഴിയിൽ ദേശീയ പാതയിൽ മുക്തികാന്തയെ കൊടുംചൂടും കൊടിയ ക്ഷീണവും വീഴ്ത്തിക്കളഞ്ഞു. ക്ഷീണം ആശുപത്രിക്കിടക്കയിലാക്കി എങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ഈ മുപ്പതുകാരൻ. നടന്നുതന്നെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് വാഗ്ദാനം ഓർമിപ്പിക്കണം.
സെബി മാത്യു