ന്യൂഡൽഹി: ഗോവധത്തിന്റെ പേരിൽ മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവർത്തകരുടെ കോടതിച്ചെലവ് വഹിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ. സുപ്രീംകോടതി വരെ പോയിട്ടാണെങ്കിലും ഗോരക്ഷകരെ നിയമത്തിന്റെ പിടിയിൽനിന്നു പുറത്തു കൊണ്ടുവരുമെന്നാണ് ജാർഖണ്ഡിലെ ഗൊദ്ദയിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബേ പറഞ്ഞത്.
ഗൊദ ജില്ലയിലാണ് ഗോസംരക്ഷകർ പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം ആക്രമിച്ചത്.ആൾക്കൂട്ട കൊലപാതകത്തിന്റെ പേരിൽ പ്രതിചേർക്കപ്പെട്ടവരെ അന്യായമായി വേട്ടയാടുന്നുവെന്ന ആക്ഷേപം ഉന്നയിച്ചാണ് അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന പ്രഖ്യാപനം ബിജെപിഎംപി നടത്തിയത്. ആ ഗ്രാമത്തിലൂള്ള എല്ലാവരും ചേർന്നാണ് യുവാക്കളെ മർദിച്ചത്. ഈ നാല് പേരേ മാത്രം എന്തിനു പ്രതിയാക്കിയെന്നാണ് ദൂബേയുടെ ചോദ്യം.
ഗൊദ ജില്ലയിലാണ് ഗോസംരക്ഷകർ പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം ആക്രമിച്ചത്.ആൾക്കൂട്ട കൊലപാതകത്തിന്റെ പേരിൽ പ്രതിചേർക്കപ്പെട്ടവരെ അന്യായമായി വേട്ടയാടുന്നുവെന്ന ആക്ഷേപം ഉന്നയിച്ചാണ് അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന പ്രഖ്യാപനം ബിജെപിഎംപി നടത്തിയത്. ആ ഗ്രാമത്തിലൂള്ള എല്ലാവരും ചേർന്നാണ് യുവാക്കളെ മർദിച്ചത്. ഈ നാല് പേരേ മാത്രം എന്തിനു പ്രതിയാക്കിയെന്നാണ് ദൂബേയുടെ ചോദ്യം.