കാബൂൾ: പാക് താലിബാൻ കമാൻഡർ മുല്ല ഫസലുള്ള അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫസലുള്ളയും മറ്റു കമാൻഡർമാരും ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്പോഴായിരുന്നു യുഎസ് ആക്രമണം.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്ദമുയർത്തിയ പാക് വിദ്യാർഥിനിയും, പിന്നീട് നൊബേൽ ജേതാവുമായ മലാല യൂസഫ് സായിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് ഫസലുള്ളയായിരുന്നു. ഭീകരരുടെ വെടിയേറ്റ മലാല ബ്രിട്ടനിലെ വിദഗ്ധ ചികിത്സയെത്തുടർന്നാണു രക്ഷപ്പെട്ടത്.
132 വിദ്യാർഥികൾ ഉൾപ്പെടെ 151 പേരുടെ മരണത്തിനിടയാക്കിയ 2014ലെ പെഷവാർ സൈനിക സ്കൂൾ ആക്രമണത്തിന് ഉത്തരവിട്ടതും ഫസലുള്ളയായിരുന്നുവെന്നു പറയപ്പെടുന്നു.
പാക് താലിബാന്റെ മേധാവിയായ ഫസലുള്ളയുടെ തലയ്ക്ക് അമേരിക്ക 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു.
കുനാർ അതിർത്തിമേഖലയിൽ നടന്ന ആക്രമണത്തിൽ ഫസലുള്ള കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധമന്ത്രാലയ വക്താവ് മുഹമ്മദ് റദ്മാനിഷ് സ്ഥിരീകരിച്ചു.
ഫസലുള്ളയുടെ വധവാർത്ത അറിഞ്ഞശേഷം പാക് കാവൽ പ്രധാനമന്ത്രി നസിറുൾ മുൽക്ക് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. പാക് ജനതയുടെയും രാഷ്ട്രത്തിന്റെയും ശത്രുവിനെതിരേ അവസാനം നടപടിയുണ്ടായെന്നു മുൽക്ക് ചൂണ്ടിക്കാട്ടി. പാക് താലിബാന്റെ അതിക്രമങ്ങൾ മൂലം സഹികെട്ട പാക് ജനത ആശ്വാസനിശ്വാസമുതിർക്കുകയാണെന്നും മുൽക്ക് പറഞ്ഞു.
സ്വകാര്യ റേഡിയോ ചാനലിലൂടെ മതമൗലികവാദം പ്രചരിപ്പിക്കുന്ന തീപ്പൊരി പ്രസംഗങ്ങൾ നടത്തിയ ഫസലുള്ള, ‘മുല്ലാ റേഡിയോ’ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. സ്വാത്ത് താഴ്വരയിൽ സമാന്തര ഭരണം നടത്തിയ ഫസലുള്ള 2009ലെ സൈനിക നടപടിയെത്തുടർന്നാണ് അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്തത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്ദമുയർത്തിയ പാക് വിദ്യാർഥിനിയും, പിന്നീട് നൊബേൽ ജേതാവുമായ മലാല യൂസഫ് സായിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് ഫസലുള്ളയായിരുന്നു. ഭീകരരുടെ വെടിയേറ്റ മലാല ബ്രിട്ടനിലെ വിദഗ്ധ ചികിത്സയെത്തുടർന്നാണു രക്ഷപ്പെട്ടത്.
132 വിദ്യാർഥികൾ ഉൾപ്പെടെ 151 പേരുടെ മരണത്തിനിടയാക്കിയ 2014ലെ പെഷവാർ സൈനിക സ്കൂൾ ആക്രമണത്തിന് ഉത്തരവിട്ടതും ഫസലുള്ളയായിരുന്നുവെന്നു പറയപ്പെടുന്നു.
പാക് താലിബാന്റെ മേധാവിയായ ഫസലുള്ളയുടെ തലയ്ക്ക് അമേരിക്ക 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു.
കുനാർ അതിർത്തിമേഖലയിൽ നടന്ന ആക്രമണത്തിൽ ഫസലുള്ള കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധമന്ത്രാലയ വക്താവ് മുഹമ്മദ് റദ്മാനിഷ് സ്ഥിരീകരിച്ചു.
ഫസലുള്ളയുടെ വധവാർത്ത അറിഞ്ഞശേഷം പാക് കാവൽ പ്രധാനമന്ത്രി നസിറുൾ മുൽക്ക് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. പാക് ജനതയുടെയും രാഷ്ട്രത്തിന്റെയും ശത്രുവിനെതിരേ അവസാനം നടപടിയുണ്ടായെന്നു മുൽക്ക് ചൂണ്ടിക്കാട്ടി. പാക് താലിബാന്റെ അതിക്രമങ്ങൾ മൂലം സഹികെട്ട പാക് ജനത ആശ്വാസനിശ്വാസമുതിർക്കുകയാണെന്നും മുൽക്ക് പറഞ്ഞു.
സ്വകാര്യ റേഡിയോ ചാനലിലൂടെ മതമൗലികവാദം പ്രചരിപ്പിക്കുന്ന തീപ്പൊരി പ്രസംഗങ്ങൾ നടത്തിയ ഫസലുള്ള, ‘മുല്ലാ റേഡിയോ’ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. സ്വാത്ത് താഴ്വരയിൽ സമാന്തര ഭരണം നടത്തിയ ഫസലുള്ള 2009ലെ സൈനിക നടപടിയെത്തുടർന്നാണ് അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്തത്.