കാബൂൾ: താലിബാൻകാരും സിവിലിയന്മാരും സുരക്ഷാ പോലീസും പങ്കെടുത്ത ചടങ്ങിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 26 പേർക്കു ജീവഹാനി നേരിട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ നഗരത്തിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തങ്ങൾക്ക് പങ്കില്ലെന്നു താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഈദ് പെരുന്നാൾ പ്രമാണിച്ച് അഫ്ഗാൻ സർക്കാരും താലിബാനും പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിലുള്ളപ്പോഴാണ് കാർബോംബ് ആക്രമണം ഉണ്ടായത്.
വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് താലിബാൻ പോരാളികൾ പലേടത്തും അഫ്ഗാൻ സൈനികരുമായി സൗഹൃദം പങ്കിടുന്നതു കണ്ടു.
കാബൂളിൽ ആഭ്യന്തര മന്ത്രി വയ്സ് അഹമ്മദ് ബർമാർക്ക് താലിബാൻ പോരാളികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ടോളോ ന്യൂസ് റിപ്പോർട്ടു ചെയ്തു. ഏതാനും ദിവസം മുന്പുവരെ ചിന്തിക്കാനാവാത്ത കാര്യമായിരുന്നിത്. വെടിനിർത്തൽ നീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പ്രസ്താവിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കിഴക്കൻ അഫ്ഗാനിസ്ഥാനെ നടുക്കി കാർബോംബ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരിൽ താലിബാൻകാരുമുണ്ട്.
ഈദ് പെരുന്നാൾ പ്രമാണിച്ച് അഫ്ഗാൻ സർക്കാരും താലിബാനും പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിലുള്ളപ്പോഴാണ് കാർബോംബ് ആക്രമണം ഉണ്ടായത്.
വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് താലിബാൻ പോരാളികൾ പലേടത്തും അഫ്ഗാൻ സൈനികരുമായി സൗഹൃദം പങ്കിടുന്നതു കണ്ടു.
കാബൂളിൽ ആഭ്യന്തര മന്ത്രി വയ്സ് അഹമ്മദ് ബർമാർക്ക് താലിബാൻ പോരാളികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ടോളോ ന്യൂസ് റിപ്പോർട്ടു ചെയ്തു. ഏതാനും ദിവസം മുന്പുവരെ ചിന്തിക്കാനാവാത്ത കാര്യമായിരുന്നിത്. വെടിനിർത്തൽ നീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പ്രസ്താവിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കിഴക്കൻ അഫ്ഗാനിസ്ഥാനെ നടുക്കി കാർബോംബ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരിൽ താലിബാൻകാരുമുണ്ട്.