വാഷിംഗ്ടൺ ഡിസി: കുടിയേറ്റനിയമം കർശനമാക്കിയതിന്റെ ഭാഗമായി യുഎസ് സർക്കാർ 1,995 കുട്ടികളെ രക്ഷിതാക്കളിൽനിന്നു വേർപെടുത്തിയെന്ന റിപ്പോർട്ട് വിവാദം സൃഷ്ടിച്ചു. അമ്മമാരുടെ പക്കൽനിന്നും ശിശുക്കളെവരെ മാറ്റി.
ഏപ്രിൽ 19 മുതൽ മേയ് 31 വരെയുള്ള ആറാഴ്ചയ്ക്കിടെയാണ് ഇത്രയും കുഞ്ഞുങ്ങൾ വേർപെടുത്തപ്പെട്ടത്. ഇവരെ മതിയായ രീതിയിൽ സംരക്ഷിക്കുന്നില്ലെന്നും ആരോപണം ഉയർന്നു.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ക്രിമിനൽ നടപടികൾ എടുക്കുകയാണ്. ഇവർക്കൊപ്പമുള്ള കുട്ടികൾക്കെതിരേ കുറ്റം ചുമത്തുന്നില്ല. അതിനാൽ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം തടവിൽ പാർപ്പിക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഏപ്രിൽ 19 മുതൽ മേയ് 31 വരെയുള്ള ആറാഴ്ചയ്ക്കിടെയാണ് ഇത്രയും കുഞ്ഞുങ്ങൾ വേർപെടുത്തപ്പെട്ടത്. ഇവരെ മതിയായ രീതിയിൽ സംരക്ഷിക്കുന്നില്ലെന്നും ആരോപണം ഉയർന്നു.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ക്രിമിനൽ നടപടികൾ എടുക്കുകയാണ്. ഇവർക്കൊപ്പമുള്ള കുട്ടികൾക്കെതിരേ കുറ്റം ചുമത്തുന്നില്ല. അതിനാൽ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം തടവിൽ പാർപ്പിക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.