ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ കർണാടകയിലെ ശ്രീരാമസേനാ തലവനെ ചോദ്യംചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഇതിനായി ശ്രീരാമ സേനയുടെ വിജയപുര ജില്ലാ പ്രസിഡന്റ് രാകേഷ് മതിന് സമൻസ് അയച്ചുവെങ്കിലും ഇയാൾ ഹാജരായിട്ടില്ലെന്നു പ്രത്യേക അന്വേഷണസംഘം സൂചിപ്പിച്ചു.
ഗൗരി ലങ്കേഷിനുനേരേ വെടിയുതിർത്തയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്മറെയുമായി രാകേഷ് മതിനു ബന്ധമുണ്ടെന്ന നിഗമനത്തെത്തുടർന്നാണ് ചോദ്യംചെയ്യൽ.
സദാചാര പോലീസിംഗ് ഉൾപ്പെടെ പല സംഭവങ്ങളിലും ഇരുവരും ഒന്നിച്ചുപ്രവർത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ലങ്കേഷ് വധത്തിൽ രാകേഷ് മത് പങ്കെടുത്തിരുന്നോ എന്നും, ഇതിനായി പരശുറാം വാഗ്മറെ പ്രേരിപ്പിച്ചിരുന്നോ എന്നതും ഉൾപ്പെടെ വിഷയങ്ങളാണ് അന്വേഷിക്കുന്നതെന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. മംഗളുരൂവിലും വടക്കൻ കർണാടകയിലും ശക്തമായ സ്വാധീനമുള്ള പ്രവർത്തകനാണു രാകേഷ് മത്.
മാധ്യമപ്രവർത്തന രംഗത്തും പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ചും ശ്രദ്ധിക്കപ്പെട്ട ഗൗരി ലങ്കേഷിനെ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണു കൊലപ്പെടുത്തിയത്.
ഗൗരി ലങ്കേഷിനുനേരേ വെടിയുതിർത്തയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്മറെയുമായി രാകേഷ് മതിനു ബന്ധമുണ്ടെന്ന നിഗമനത്തെത്തുടർന്നാണ് ചോദ്യംചെയ്യൽ.
സദാചാര പോലീസിംഗ് ഉൾപ്പെടെ പല സംഭവങ്ങളിലും ഇരുവരും ഒന്നിച്ചുപ്രവർത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ലങ്കേഷ് വധത്തിൽ രാകേഷ് മത് പങ്കെടുത്തിരുന്നോ എന്നും, ഇതിനായി പരശുറാം വാഗ്മറെ പ്രേരിപ്പിച്ചിരുന്നോ എന്നതും ഉൾപ്പെടെ വിഷയങ്ങളാണ് അന്വേഷിക്കുന്നതെന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. മംഗളുരൂവിലും വടക്കൻ കർണാടകയിലും ശക്തമായ സ്വാധീനമുള്ള പ്രവർത്തകനാണു രാകേഷ് മത്.
മാധ്യമപ്രവർത്തന രംഗത്തും പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ചും ശ്രദ്ധിക്കപ്പെട്ട ഗൗരി ലങ്കേഷിനെ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണു കൊലപ്പെടുത്തിയത്.