ജമ്മു: ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ച ഇന്ത്യൻ സൈനികൻ ഔറംഗസേബിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഈദ് ആഘോഷത്തിനായി രജൗരിയിലെ വീട്ടിലേക്കു തിരിച്ച ഔറംഗസേബിനെ വ്യാഴാഴ്ചയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പുൽവാമയിലെ കാലാംപോറയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തലയിലും കഴുത്തിലും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. നിരവധി പ്രമുഖർ ഔറംഗസേബിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.
ബിജെപി ജമ്മു-കാഷ്മീർ സംസ്ഥാന സെക്രട്ടറി രവീന്ദർ റെയ്ന കഴിഞ്ഞ ദിവസം ഔറംഗസേബിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. റെയ്നയുടെ സന്ദർശനത്തിനിടെ ഗ്രാമവാസികൾ ഇന്ത്യാ അനൂകൂല- പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.
സൈനികന്റെ രക്തസാക്ഷിത്വം വ്യർഥമാകില്ലെന്ന് അതിർത്തിയിലെ നൗഷേരയിൽനിന്നുള്ള ജനപ്രതിനിധികൂടിയായ രവീന്ദർ റെയ്ന പറഞ്ഞു. അതിനിടെ, സാംബയിൽനിന്നു രണ്ട് പാക്കിസ്ഥാൻ പൗരന്മാരെ അതിർത്തിരക്ഷാസേന പിടികൂടി. അന്താരാഷ്ട്ര അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാരാണ് ചാഖ് ഫഖിറ മേഖലയിൽനിന്നു പാക് പൗരന്മാരെ പിടികൂടിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
സിയാൽകോട്ട് സ്വദേശികളായ സൊഹൈൽ (31) അഹമ്മദ് (22) എന്നിവരാണ് അറസ്റ്റിലായത്. തൊഴിലാളികളായ ഇവരെ ചോദ്യംചെയ്തുവരികയാണെന്നു ബിഎസ്എഫ് അറിയിച്ചു.
തലയിലും കഴുത്തിലും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. നിരവധി പ്രമുഖർ ഔറംഗസേബിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.
ബിജെപി ജമ്മു-കാഷ്മീർ സംസ്ഥാന സെക്രട്ടറി രവീന്ദർ റെയ്ന കഴിഞ്ഞ ദിവസം ഔറംഗസേബിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. റെയ്നയുടെ സന്ദർശനത്തിനിടെ ഗ്രാമവാസികൾ ഇന്ത്യാ അനൂകൂല- പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.
സൈനികന്റെ രക്തസാക്ഷിത്വം വ്യർഥമാകില്ലെന്ന് അതിർത്തിയിലെ നൗഷേരയിൽനിന്നുള്ള ജനപ്രതിനിധികൂടിയായ രവീന്ദർ റെയ്ന പറഞ്ഞു. അതിനിടെ, സാംബയിൽനിന്നു രണ്ട് പാക്കിസ്ഥാൻ പൗരന്മാരെ അതിർത്തിരക്ഷാസേന പിടികൂടി. അന്താരാഷ്ട്ര അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാരാണ് ചാഖ് ഫഖിറ മേഖലയിൽനിന്നു പാക് പൗരന്മാരെ പിടികൂടിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
സിയാൽകോട്ട് സ്വദേശികളായ സൊഹൈൽ (31) അഹമ്മദ് (22) എന്നിവരാണ് അറസ്റ്റിലായത്. തൊഴിലാളികളായ ഇവരെ ചോദ്യംചെയ്തുവരികയാണെന്നു ബിഎസ്എഫ് അറിയിച്ചു.