ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. റംസാൻ അവധിക്കു നാട്ടിലേക്കു തിരിച്ച രജൗരി സ്വദേശി ഔറംഗസേബിനെയാണ് ഇന്നലെ രാവിലെ പത്തുമണിയോടെ ഭീകരർ കാർതടഞ്ഞുനിർത്തി അജ്ഞാതകേന്ദ്രത്തിലെത്തിച്ചത്.
ഭീകരവിരുദ്ധ നടപടികൾക്കായി ഷോപ്പിയാനിൽ വിന്യസിച്ചിരുന്ന രാഷ്ട്രീയ റൈഫിൾസ് 44 -ാം ബറ്റാലിയൻ അംഗമാണ് ഈ സൈനികൻ. സഹപ്രവർത്തകർ ഒരു കാർ തടഞ്ഞുനിർത്തി ഔറംഗസേബിനെ ഷോപ്പിയാനിലേക്കു കയറ്റിവിട്ടതായിരുന്നു. എന്നാൽ കാലാംപോറയിൽവച്ച് ഭീകരർ കാർ തടഞ്ഞ് സൈനികനെ ഒപ്പംകൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന പോലീസും സൈന്യവും അന്വേഷണം തുടരുകയാണ്.
സമാധാനം ലക്ഷ്യമിട്ട് കഴിഞ്ഞമാസം മുതൽ ജമ്മു കാഷ്മീരിൽ ഭീകരവിരുദ്ധനടപടികളും പരിശോധനയും കേന്ദ്രസർക്കാർ നിർത്തിവച്ചിരിക്കുകയാണ്.
ഭീകരവിരുദ്ധ നടപടികൾക്കായി ഷോപ്പിയാനിൽ വിന്യസിച്ചിരുന്ന രാഷ്ട്രീയ റൈഫിൾസ് 44 -ാം ബറ്റാലിയൻ അംഗമാണ് ഈ സൈനികൻ. സഹപ്രവർത്തകർ ഒരു കാർ തടഞ്ഞുനിർത്തി ഔറംഗസേബിനെ ഷോപ്പിയാനിലേക്കു കയറ്റിവിട്ടതായിരുന്നു. എന്നാൽ കാലാംപോറയിൽവച്ച് ഭീകരർ കാർ തടഞ്ഞ് സൈനികനെ ഒപ്പംകൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന പോലീസും സൈന്യവും അന്വേഷണം തുടരുകയാണ്.
സമാധാനം ലക്ഷ്യമിട്ട് കഴിഞ്ഞമാസം മുതൽ ജമ്മു കാഷ്മീരിൽ ഭീകരവിരുദ്ധനടപടികളും പരിശോധനയും കേന്ദ്രസർക്കാർ നിർത്തിവച്ചിരിക്കുകയാണ്.