ചെന്നൈ: നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയതിനെതിരേ തമിഴ്നാട്ടിലെ ടി.ടി.വി. ദിനകരന്റെ പക്ഷത്തുള്ള 22 അണ്ണാ ഡിഎംകെ എംഎൽഎമാർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടെ ഭിന്നവിധി. മറ്റൊരു മുതിർന്ന ജഡ്ജി ഹർജിയിൽ തീർപ്പുകൽപ്പിക്കുംവരെ തത്സ്ഥി തുടരുമെന്നും കോടതി വ്യക്തമാക്കിയതോടെ പളനിസ്വാമി സർക്കാരിനെതിരേ തത്കാലം വിമതനീക്കങ്ങളുണ്ടാകില്ലെന്ന് ഉറപ്പായി.
എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കർ പി.ധനപാലിന്റെ നടപടി ശരിവച്ചുള്ള, കഴിഞ്ഞ സെപ്റ്റംബർ 18 ലെ വിധി നിലനിൽക്കുന്നതാണെന്നു ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനർജി നിലപാടെടുത്തപ്പോൾ ജസ്റ്റീസ് എം. സുന്ദർ ഇതിനോടു വിയോജിക്കുകയായിരുന്നു."സ്പീക്കറുടെ നടപടി നീതിപൂർവമല്ല എന്നതാണ് എന്റെ അഭിപ്രായം'-ജസ്റ്റീസ് എം.സുന്ദർ വിധിന്യായത്തിൽ പറഞ്ഞു. കേസ് ഇനി ഏതു ബഞ്ച് പരിഗണിക്കണമെന്ന് തനിക്കുതൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജി തീരുമാനിക്കുമെന്നു ചീഫ് ജസ്റ്റീസിന്റെ വിധിന്യായത്തിലുണ്ട്. അതുവരെ തത്സ്ഥിതി തുടരുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞിട്ടുണ്ട്.
ഇതിൽ ആശ്വാസം കണ്ടെത്തുകയാണ് പളനിസ്വാമിയും കൂട്ടരും. സർക്കാരിനെതിരേ ടിടിവി ദിനകരന്റെ നേതൃത്വത്തിലുണ്ടായേക്കാവുന്ന വിമതനീക്കങ്ങൾ തത്കാലത്തേക്ക് ഒഴിവായിരിക്കുകയാണ് ഇതിലൂടെ.
കൂറുമാറ്റ നിരോധന നിയമ പ്രകാരം തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനത്തെയാണ് എംഎൽഎമാർ ചോദ്യംചെയ്തത്. ഗവർണറെ സന്ദർശിച്ച് പളനിസ്വാമി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തിയതിനുശേഷമാണ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്.
അണ്ണാ ഡിഎംകെയിലെ പളനിസ്വാമി-പനീർശെൽവം വിഭാഗങ്ങൾ ലയനപ്രഖ്യാപനം നടത്തിയതിനു പിറ്റേന്നാണു വിമത എംഎൽഎമാർ ഗവർണറെ കണ്ടത്. 2016 ഡിസംബറിൽ ജയലളിതയുടെ മരണത്തെത്തുടർന്നുണ്ടായ രാഷ്ട്രീയനാടകങ്ങൾക്കൊടുവിലായിരുന്നു ലയനം.
എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കർ പി.ധനപാലിന്റെ നടപടി ശരിവച്ചുള്ള, കഴിഞ്ഞ സെപ്റ്റംബർ 18 ലെ വിധി നിലനിൽക്കുന്നതാണെന്നു ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനർജി നിലപാടെടുത്തപ്പോൾ ജസ്റ്റീസ് എം. സുന്ദർ ഇതിനോടു വിയോജിക്കുകയായിരുന്നു."സ്പീക്കറുടെ നടപടി നീതിപൂർവമല്ല എന്നതാണ് എന്റെ അഭിപ്രായം'-ജസ്റ്റീസ് എം.സുന്ദർ വിധിന്യായത്തിൽ പറഞ്ഞു. കേസ് ഇനി ഏതു ബഞ്ച് പരിഗണിക്കണമെന്ന് തനിക്കുതൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജി തീരുമാനിക്കുമെന്നു ചീഫ് ജസ്റ്റീസിന്റെ വിധിന്യായത്തിലുണ്ട്. അതുവരെ തത്സ്ഥിതി തുടരുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞിട്ടുണ്ട്.
ഇതിൽ ആശ്വാസം കണ്ടെത്തുകയാണ് പളനിസ്വാമിയും കൂട്ടരും. സർക്കാരിനെതിരേ ടിടിവി ദിനകരന്റെ നേതൃത്വത്തിലുണ്ടായേക്കാവുന്ന വിമതനീക്കങ്ങൾ തത്കാലത്തേക്ക് ഒഴിവായിരിക്കുകയാണ് ഇതിലൂടെ.
കൂറുമാറ്റ നിരോധന നിയമ പ്രകാരം തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനത്തെയാണ് എംഎൽഎമാർ ചോദ്യംചെയ്തത്. ഗവർണറെ സന്ദർശിച്ച് പളനിസ്വാമി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തിയതിനുശേഷമാണ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്.
അണ്ണാ ഡിഎംകെയിലെ പളനിസ്വാമി-പനീർശെൽവം വിഭാഗങ്ങൾ ലയനപ്രഖ്യാപനം നടത്തിയതിനു പിറ്റേന്നാണു വിമത എംഎൽഎമാർ ഗവർണറെ കണ്ടത്. 2016 ഡിസംബറിൽ ജയലളിതയുടെ മരണത്തെത്തുടർന്നുണ്ടായ രാഷ്ട്രീയനാടകങ്ങൾക്കൊടുവിലായിരുന്നു ലയനം.