ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ്നിവാസ് ധർണ നാലു ദിവസം പിന്നിടുന്പോഴും പ്രശ്ന പരിഹാരത്തിന് ഇടപെടാതെ ലഫ്. ഗവർണർ അനിൽ ബൈജാലും കേന്ദ്ര സർക്കാരും. മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച നടത്താൻ പോലും ലഫ്. ഗവർണർ തയാറായിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം അവസാനിപ്പിക്കുന്നതിനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേജരിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് നൽകി.
നിരാഹാര സമരത്തിലുള്ള മന്ത്രി സത്യേന്ദ്ര ജെയിന്റെ ഷുഗർ നില അപകടനിലയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രം ഇടപെടുന്നതിനെതിരേയും മുഖ്യമന്ത്രിയും മന്ത്രിമാരും ധർണ നടത്തിയിട്ടും പരിഹരിക്കാൻ ശ്രമിക്കാത്ത കേന്ദ്ര നടപടിക്കുമെതിരേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടൻ കമൽഹാസനും രംഗത്തെത്തി.
അതേസമയം, സമരം നടത്തുന്ന ആം ആദ്മി പാർട്ടി സർക്കാരിനുമെതിരേ ബിജെപി മുഖ്യമന്ത്രി ഓഫീസിനു മുന്പിൽ നടത്തുന്ന ധർണ കൂടുതൽ ശക്തമാക്കി. മുഖ്യമന്ത്രിയുടെ സമരത്തിനെതിരേ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്നു ഡൽഹി ഹൈക്കോടതിയും അറിയിച്ചു.
നിരാഹാര സമരത്തിലുള്ള മന്ത്രി സത്യേന്ദ്ര ജെയിന്റെ ഷുഗർ നില അപകടനിലയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രം ഇടപെടുന്നതിനെതിരേയും മുഖ്യമന്ത്രിയും മന്ത്രിമാരും ധർണ നടത്തിയിട്ടും പരിഹരിക്കാൻ ശ്രമിക്കാത്ത കേന്ദ്ര നടപടിക്കുമെതിരേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടൻ കമൽഹാസനും രംഗത്തെത്തി.
അതേസമയം, സമരം നടത്തുന്ന ആം ആദ്മി പാർട്ടി സർക്കാരിനുമെതിരേ ബിജെപി മുഖ്യമന്ത്രി ഓഫീസിനു മുന്പിൽ നടത്തുന്ന ധർണ കൂടുതൽ ശക്തമാക്കി. മുഖ്യമന്ത്രിയുടെ സമരത്തിനെതിരേ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്നു ഡൽഹി ഹൈക്കോടതിയും അറിയിച്ചു.