ഇസ്ലാമാബാദ്: ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുൻ പാക് സൈനിക ഏകാധിപതി പർവേസ് മുഷാറഫിന്റെ മോഹം പൊലിഞ്ഞു.നാമനിർദേശ പത്രിക സമർപ്പിക്കാൻ നേരത്തെ അനുവദിച്ച സോപാധിക അനുമതി സുപ്രീം കോടതി പിൻവലിച്ചു.
ഇന്നലെ രണ്ടു മണിക്ക് കോടതിയിൽ ഹാജരാവണമെന്നു മുഷാറഫിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഷാറഫിന്റെ അഭിഭാഷകൻ സമയം നീട്ടിച്ചോദിച്ചു. ഇതെത്തുടർന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരത്തെ നൽകിയ സോപാധിക അനുമതി കോടതി റദ്ദാക്കിയത്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടങ്കലിലാക്കുകയും ചെയ്തതിനു രാജ്യദ്രോഹക്കേസുൾപ്പെടെ നിരവധി കേസുകളാണു മുഷാറഫിനെതിരേയുള്ളത്. വിദഗ്ധ ചികിത്സയ്ക്കെന്നു പറഞ്ഞ 2016 മാർച്ചിൽ ദുബായിക്കു പോയ മുഷാറഫ് പിന്നീട് ഇതുവരെ പാക്കിസ്ഥാനിലെത്തിയിട്ടില്ല.
ഇന്നലെ രണ്ടു മണിക്ക് കോടതിയിൽ ഹാജരാവണമെന്നു മുഷാറഫിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഷാറഫിന്റെ അഭിഭാഷകൻ സമയം നീട്ടിച്ചോദിച്ചു. ഇതെത്തുടർന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരത്തെ നൽകിയ സോപാധിക അനുമതി കോടതി റദ്ദാക്കിയത്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടങ്കലിലാക്കുകയും ചെയ്തതിനു രാജ്യദ്രോഹക്കേസുൾപ്പെടെ നിരവധി കേസുകളാണു മുഷാറഫിനെതിരേയുള്ളത്. വിദഗ്ധ ചികിത്സയ്ക്കെന്നു പറഞ്ഞ 2016 മാർച്ചിൽ ദുബായിക്കു പോയ മുഷാറഫ് പിന്നീട് ഇതുവരെ പാക്കിസ്ഥാനിലെത്തിയിട്ടില്ല.