ടോക്കിയോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള ഉച്ചകോടിക്ക് ജപ്പാൻ തയാറെടുക്കുന്നു. ആബെയുമായി ചർച്ചയ്ക്കു തയാറാണെന്നു സിംഗപ്പൂരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഉച്ചകോടിയിൽ കിം വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റിൽ പ്യോംഗ്യാംഗിലോ സെപ്റ്റംബറിൽ റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലോ ഉച്ചകോടി നടക്കാൻ സാധ്യതയുണ്ടെന്നു ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 1970കളിലും 80കളിലും ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയ ജപ്പാൻകാരുടെ പ്രശ്നമാണ് ആബെ പ്രധാനമായും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്.
ഓഗസ്റ്റിൽ പ്യോംഗ്യാംഗിലോ സെപ്റ്റംബറിൽ റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലോ ഉച്ചകോടി നടക്കാൻ സാധ്യതയുണ്ടെന്നു ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 1970കളിലും 80കളിലും ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയ ജപ്പാൻകാരുടെ പ്രശ്നമാണ് ആബെ പ്രധാനമായും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്.