ജമ്മു: ജമ്മുകാഷ്മീരിലെ സാംബയിൽ അന്താരാഷ്ട്ര അതിർത്തിയിൽ പാക് റേഞ്ചേഴ്സ് പ്രകോപനമില്ലാത്തെ നടത്തിയ ആക്രമണത്തിൽ അസിസ്റ്റന്റ് കമൻഡാന്റ് ഉൾപ്പെടെ നാല് ബിഎസ്എഫ് ഭടന്മാർക്കു വീരമൃത്യു. മൂന്നു സുരക്ഷാസൈനികർക്കു പരിക്കേറ്റു.
അടുത്തിടെ ഇരുസൈന്യങ്ങളുടെയും മേഖലാകമാൻഡർമാർ തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ആരോപിച്ചു. ജയ്പുർ സ്വദേശിയായ അസിസ്റ്റന്റ് കമൻഡാന്റ് ജിതേന്ദർ സിംഗ്, യുപിയിലെ എട്ടാവ സ്വദേശി എസ്ഐ രജനീഷ് കുമാർ, രാജസ്ഥാനിലെ ആൽവാർ സ്വദേശിയായ കോൺസ്റ്റബിൾ ഹൻസ് രാജ് ഗുർജാർ, രാജസ്ഥാനിലെ സികാർ സ്വദേശിയായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാംനിവാസ് എന്നിവരാണു വീരമൃത്യുവരിച്ചത്.
രാംഗഡ് മേഖലയിൽ ചൊവ്വാഴ്ച രാത്രി 10.30 ന് തുടങ്ങിയ വെടിവയ്പ് ഇന്നലെ പുലർച്ചെയാണു പാക്കിസ്ഥാന്റെ അതിർത്തിരക്ഷാവിഭാഗമായ പാക് റേഞ്ചേഴ്സ് അവസാനിപ്പിച്ചത്.
വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനാൽ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സാമഗ്രികളുമായി പോയ ബിഎസ്എഫ് സംഘത്തെയാണ് പാക് സൈനികർ ആക്രമിച്ചത്.
അടുത്തിടെ ഇരുസൈന്യങ്ങളുടെയും മേഖലാകമാൻഡർമാർ തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ആരോപിച്ചു. ജയ്പുർ സ്വദേശിയായ അസിസ്റ്റന്റ് കമൻഡാന്റ് ജിതേന്ദർ സിംഗ്, യുപിയിലെ എട്ടാവ സ്വദേശി എസ്ഐ രജനീഷ് കുമാർ, രാജസ്ഥാനിലെ ആൽവാർ സ്വദേശിയായ കോൺസ്റ്റബിൾ ഹൻസ് രാജ് ഗുർജാർ, രാജസ്ഥാനിലെ സികാർ സ്വദേശിയായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാംനിവാസ് എന്നിവരാണു വീരമൃത്യുവരിച്ചത്.
രാംഗഡ് മേഖലയിൽ ചൊവ്വാഴ്ച രാത്രി 10.30 ന് തുടങ്ങിയ വെടിവയ്പ് ഇന്നലെ പുലർച്ചെയാണു പാക്കിസ്ഥാന്റെ അതിർത്തിരക്ഷാവിഭാഗമായ പാക് റേഞ്ചേഴ്സ് അവസാനിപ്പിച്ചത്.
വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനാൽ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സാമഗ്രികളുമായി പോയ ബിഎസ്എഫ് സംഘത്തെയാണ് പാക് സൈനികർ ആക്രമിച്ചത്.