ബംഗളൂരു: കർണാടകയിലെ ജയനഗർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിനു വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡി 2889 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിജെപിയിലെ ബി.എൻ. പ്രഹ്ലാദിനെ പരാജയപ്പെടുത്തിയത്. ഇതോടെ കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 79 ആയി ഉയർന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു കോൺഗ്രസ് അംഗം നേ രത്തേ നിര്യാതനായിരുന്നു.
28 നിയമസഭാ മണ്ഡലങ്ങളുള്ള ബംഗളൂരു നഗരത്തിൽ കോൺഗ്രസിനു15 എംഎൽഎമാരായി. ബിജെപിയുടെ ശക്തികേന്ദ്രമായ ബംഗളൂരു സൗത്ത് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു ജയനഗർ. 2013ൽ ബിജെപിയിലെ ബി.എൻ. വിജയകുമാർ 12,312 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയായിരുന്ന വിജയകുമാറിന്റെ നിര്യാണത്തെത്തുടർന്നാണു ജയനഗറിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വിജയകുമാറിന്റെ സഹോദരനാണു പ്രഹ്ലാദ്.
മുൻ ആഭ്യന്തരമന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണു സൗമ്യ റെഡ്ഡി. ജയനഗറിൽനിന്ന് നാലു തവണ എംഎൽഎയായ രാമലിംഗ റെഡ്ഡി പിന്നീട് തൊട്ടടുത്ത ബിടിഎം ലേഔട്ട് മണ്ഡലത്തിലേക്കു മാറി. ജയനഗറിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു.
28 നിയമസഭാ മണ്ഡലങ്ങളുള്ള ബംഗളൂരു നഗരത്തിൽ കോൺഗ്രസിനു15 എംഎൽഎമാരായി. ബിജെപിയുടെ ശക്തികേന്ദ്രമായ ബംഗളൂരു സൗത്ത് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു ജയനഗർ. 2013ൽ ബിജെപിയിലെ ബി.എൻ. വിജയകുമാർ 12,312 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയായിരുന്ന വിജയകുമാറിന്റെ നിര്യാണത്തെത്തുടർന്നാണു ജയനഗറിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വിജയകുമാറിന്റെ സഹോദരനാണു പ്രഹ്ലാദ്.
മുൻ ആഭ്യന്തരമന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണു സൗമ്യ റെഡ്ഡി. ജയനഗറിൽനിന്ന് നാലു തവണ എംഎൽഎയായ രാമലിംഗ റെഡ്ഡി പിന്നീട് തൊട്ടടുത്ത ബിടിഎം ലേഔട്ട് മണ്ഡലത്തിലേക്കു മാറി. ജയനഗറിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു.