ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നില തൃപ്തികരമെന്നു ഡോക്ടർമാർ. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആരോഗ്യാവസ്ഥയിൽ കാര്യമായി പുരോഗതിയുണ്ടെ ന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ നിലയിലെത്തുമെന്നും ആണ് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞത്.
കിഡ്നിയിലെ അണുബാധയും നെഞ്ചിലെ നീർക്കെട്ടും മൂലമാണ് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. അദ്ദേഹത്തിന്റെ മൂത്ര വിസർജനവും തീരെ കുറവായിരുന്നു. വളരെ പതുക്കെയുള്ള ഡയാലിസിസ് ആണ് നടത്തിയിരുന്നതെന്നും ഡോക്ടർ വ്യക്തമാക്കി. ഇപ്പോൾ കിഡ്നിയുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണമായി ഭേദമാകുമെന്നും എയിംസ് അധികൃതർ അറിയിച്ചു.
മൂത്രാശയ അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലാണ്. ഏതാനും ദിവസത്തിനുള്ളിൽ വാജ്പേയിയുടെ ആരോഗ്യ നില പൂർണമായും മെച്ചപ്പെടുമെന്നും ഡോ. ഗുലേരിയ പറഞ്ഞു.
കിഡ്നിയിലെ അണുബാധയും നെഞ്ചിലെ നീർക്കെട്ടും മൂലമാണ് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. അദ്ദേഹത്തിന്റെ മൂത്ര വിസർജനവും തീരെ കുറവായിരുന്നു. വളരെ പതുക്കെയുള്ള ഡയാലിസിസ് ആണ് നടത്തിയിരുന്നതെന്നും ഡോക്ടർ വ്യക്തമാക്കി. ഇപ്പോൾ കിഡ്നിയുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണമായി ഭേദമാകുമെന്നും എയിംസ് അധികൃതർ അറിയിച്ചു.
മൂത്രാശയ അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലാണ്. ഏതാനും ദിവസത്തിനുള്ളിൽ വാജ്പേയിയുടെ ആരോഗ്യ നില പൂർണമായും മെച്ചപ്പെടുമെന്നും ഡോ. ഗുലേരിയ പറഞ്ഞു.