ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദ് നേതൃത്വം നൽകുന്ന നിരോധിത ജെയുഡി യുടെ രാഷ്ട്രീയ പ്രസ്ഥാനമായ എംഎംഎല്ലിനു ( മില്ലി മുസ്ലിം ലീഗ്) രജിസ്ട്രേഷൻ അനുവദിക്കാനാവില്ലെന്നു പാക് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.
ഭീകരസംഘടനയുമായി ബന്ധമുള്ളതിനാൽ എംഎംഎല്ലിനു രജിസ്റ്റേർഡ് പാർട്ടിയുടെ പദവി നൽകരുതെന്ന് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ഇലക്ഷൻ കമ്മീഷന്റെ റൂളിംഗ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പാർട്ടി രൂപീകരിച്ചത്. രജിസ്ട്രേഷൻ കാര്യത്തിൽ തീർപ്പു വരുന്നതുവരെ കാത്തിരിക്കാതെ ജൂലൈ 25ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സയിദ് എംഎംഎല്ലിനു വേണ്ടി പ്രചാരണം ആരംഭിച്ചിരുന്നു. നിരോധിത സംഘടനയായ ലഷ്കർ ഇ തോയിബയുടെ നേതാക്കൾ തന്നെയാണ് എംഎംഎല്ലിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി ഏപ്രിലിൽ ഈ പാർട്ടിയെ അമേരിക്ക ഭീകരപട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.
ഭീകരസംഘടനയുമായി ബന്ധമുള്ളതിനാൽ എംഎംഎല്ലിനു രജിസ്റ്റേർഡ് പാർട്ടിയുടെ പദവി നൽകരുതെന്ന് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ഇലക്ഷൻ കമ്മീഷന്റെ റൂളിംഗ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പാർട്ടി രൂപീകരിച്ചത്. രജിസ്ട്രേഷൻ കാര്യത്തിൽ തീർപ്പു വരുന്നതുവരെ കാത്തിരിക്കാതെ ജൂലൈ 25ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സയിദ് എംഎംഎല്ലിനു വേണ്ടി പ്രചാരണം ആരംഭിച്ചിരുന്നു. നിരോധിത സംഘടനയായ ലഷ്കർ ഇ തോയിബയുടെ നേതാക്കൾ തന്നെയാണ് എംഎംഎല്ലിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി ഏപ്രിലിൽ ഈ പാർട്ടിയെ അമേരിക്ക ഭീകരപട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.